പത്മപ്രിയക്ക് മറുപടിയുമായി ഇടവേള ബാബു

Webdunia
ചൊവ്വ, 10 ജൂലൈ 2018 (19:19 IST)
അമ്മയിലെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്നതിൽ നിന്നും പാർവതിയെ പിന്തിരിപ്പിച്ചു എന്ന പത്മപ്രിയയുടെ പ്രസ്ഥാവനക്ക് മറുപടിയുമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. പാർവതിയെ മത്സരിപ്പിക്കുന്നതിൽ നിന്നും താൻ പിന്തിരിപ്പിച്ചു എന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഇടവേള ബാബു വ്യക്തമാക്കി. 
 
ആരെയും പിന്തിരിപ്പിക്കൻ ശ്രമിച്ചിട്ടില്ല. പാർവതിയെ പാനലിൽ ഉൾപ്പെടുത്താനാണ് ശ്രമിച്ചത്. ഇക്കാര്യത്തെ കുറിച്ച് അമ്മ ഷോ നടക്കുന്ന സമയത്ത് പാർവതിയുമായി സംസാരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു നടക്കുമ്പോൾ വിദേശത്തായിരിക്കും എന്നാണ് പാർവതി പറഞ്ഞത്. 
 
വനിത കൂട്ടായ്മയിലെ മറ്റൊരു പ്രമുഖ നടിയെ വൈസ് പ്രസിഡന്റാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ എല്ലാ പിന്തുണയും ഉണ്ടാകും എന്നാൽ ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്നായിരുന്നു മറുപടി. എന്ന് ഇടവേള ബാബു പറഞ്ഞു. 
 
അമ്മയിൽ ജനാധിപത്യം ഇല്ലെന്നും മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് പാർവതിയെ ഇടവേള ബാബു പിന്തിരിപ്പിച്ചെന്നുമായിരുന്നു പത്മപ്രിയ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. ഭാരവാഹികളെ മു‌ൻ‌കൂട്ടി തീരുമാനിക്കുന്ന രീതിയാണ് അമ്മയിലുള്ളത് എന്നും പത്മപ്രിയ പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments