മോമോസിനായി വാശി പിടിച്ച് കരഞ്ഞ മകനെ അച്ഛൻ കനാലിലെറിഞ്ഞ് കൊന്നു

Webdunia
തിങ്കള്‍, 28 മെയ് 2018 (14:07 IST)
ന്യൂഡൽഹി; മോമോസ് വേണമെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞ സ്വന്തം മകനെ അച്ഛൻ കനാലിലെറിഞ്ഞു കൊന്നു. ആറ് വയസുകാരനായ അയാനാണ് അച്ഛന്റെ ക്രൂരകൃത്യത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10 മണിയോടെ സൌത്ത് ദൽഹിയിലെ ജയ്പൂരിനടുത്താണ് സംഭവം നടന്നത്. 
 
മോമോസ് വേണമെന്ന് പറഞ്ഞ് വാശി പിടിച്ച കുട്ടിയെ ഇയാൾ ആഗ്രാ കനാലിലേക്ക് എറിയുകയായിരുന്നു. 31കാരനായ സഞ്ജയ് അൽ‌വിയാണ് സ്വന്തം മകനെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തിയത് സംഭവം നടക്കുന്ന സമയത്ത് ഇയാൾ മദ്യ ലഹരിയിലായിരുന്നു. 
 
കുട്ടിയെ കനാലിൽ എറിയുന്നത് കണ്ട ഒരാൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഐ പി സി  302 വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതായി സൗത്ത്ഈസ്റ്റ് ഡിസിപി ചിന്മയ് ബിസ്വാല്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ പ്രതിസന്ധിയിൽ

ടെഹ്‌റാനിലെ യുഎസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണം: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

അടുത്ത ലേഖനം
Show comments