Publish Date: Thu, 22 Nov 2018 (13:24 IST)
Updated Date: Thu, 22 Nov 2018 (13:29 IST)
ഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഒൻപത് ബാലികമാരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരനെ പൊലീസ് പിടികൂടി. യു പിയെ മഗൻപൂർ എന്ന ഗ്രാമത്തിൽ നിന്നുമാണ് ഈ കൊടും കുറ്റവാളിയെ പൊലീസ് പിടികൂടിയത്. ഗുരുഗ്രാമിൽ ഒരു പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഈ കേസിൽ പിടിയിലായതോടെയാണ് സുനിൽ എന്ന 20 കാരൻ നടത്തിയ അതിക്രൂര പീഡന കൊലപാതകങ്ങൾ വെളിച്ചത്തുവന്നത്. ആഘോഷ വേളകളിൽ സൌചന്യ ഭക്ഷണം വിതരണം ചെയ്യുന്ന ബന്താരസ് കമ്മ്യൂണിറ്റി കിച്ചണുകളിൽ വരുന്ന പെൺകുട്ടികളെ മിഠായി നൽകി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തി പീഡിപ്പിച്ച് കൊലപ്പെടുത്തുകയാണ് ഇയാൾ ചെയ്തിരുന്നത്.
പെൺകുട്ടികളെ പീഡനത്തിനിരയാക്കുന്നതിന് മുൻപ് കാലുകൾ കല്ലുകൊണ്ട് ഇടിച്ച് ഒടിക്കാറുണ്ടായിരുന്നു എന്നും സുനിൽ മൊഴി നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡല്‍ഹിയിൽ നാലും ഗുരുഗ്രാമില്‍ മൂന്നും ഗ്വാളിയോറിലും ഝാന്‍സിയും ഓരോ കുഞ്ഞുങ്ങളെയും ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി എന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.