അഭിമന്യുവിന്റെ കൊലയാളികളെ ‘പുകച്ച് പുറത്ത് ചാടിച്ച്’ പ്രളയം

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (11:22 IST)
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. പന്തളത്തെ ഒളിത്താവളത്തിൽ കഴിഞ്ഞിരുന്ന ഇവരെ ‘പുകച്ച് പുറത്തു ചാടിച്ചത്’ പ്രളയമെന്ന് പൊലീസ് പറയുന്നു. 
 
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റു നാലു പ്രതികള്‍ക്കൊപ്പമാണ് മുഖ്യപ്രതിയും പന്തളത്തെ ഒറ്റപ്പെട്ട വീട്ടില്‍ ഒളിവില്‍ കഴിഞ്ഞത്. കൊല നടത്തിയശേഷം കേരളം വിട്ട ഇവര്‍ പലപ്പോഴായാണു പന്തളത്തെ ഒളിത്താവളത്തില്‍ എത്തിയത്. ഒരു മാസത്തിലേറെ ഇവര്‍ ഇവിടെ തങ്ങിയിരുന്നു.
 
പ്രളയത്തില്‍ പല സ്ഥലങ്ങളില്‍ അകപ്പെട്ട പ്രതികള്‍ അതിനു ശേഷം ഫോണില്‍ പരസ്പരം ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചത്. ഇവരുടെ കൂട്ട് പ്രതിയായ നെട്ടൂര്‍ സ്വദേശി അബ്ദുല്‍ നാസറാണു ഒടുവില്‍ പിടിയിലായത്. 
 
അഭിമന്യുവിന്റെ കൊലയാളിയടക്കം കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത എട്ടു പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത് 8 പേരെയാണ്. അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് റിഫയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; നിസാരവത്കരിച്ച് ആരോഗ്യമന്ത്രി

ശബരിമലയില്‍ എഐ: തീര്‍ത്ഥാടനകാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ ക്ഷേത്രത്തില്‍ ഡ്രോണുകളും പ്രവചന സംവിധാനങ്ങളും ഒരുങ്ങുന്നു

ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല, പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി

ശിവസേന ഉദ്ധവ് വിഭാഗത്തിലെ 6 വിമത എംപിമാർ പാർട്ടി വിട്ടു, ഷിന്ദേ വിഭാഗത്തിൽ ലയിക്കും

കുരങ്ങുകള്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിച്ചു; വന്ദേഭാരത് അടക്കം നാല് ട്രെയിനുകള്‍ രണ്ട് മണിക്കൂര്‍ വൈകി

അടുത്ത ലേഖനം
Show comments