അഭിമന്യുവിന്റെ കൊലപാതകം; പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നത് സ്‌ത്രീകൾ

അഭിമന്യുവിന്റെ കൊലപാതകം; പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നത് സ്‌ത്രീകൾ

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (08:37 IST)
അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതികൾ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന്റെ നിഗമനം. ഈ സംശയം മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് സംസ്ഥാനത്തെ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ രാത്രിയടക്കം പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.
 
തിരച്ചിൽ ശക്തമാക്കിയതിനെത്തുടർന്ന് പ്രതികളെ മറ്റെവിടെയെങ്കിലും മാറ്റി പാർപ്പിച്ചിരിക്കുന്നതായും സംശയമുണ്ട്. അതേസമയം, പ്രതികൾക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് കാമ്പസ് ഫ്രണ്ട്, എസ്‌ഡി‌പിഐ സംഘടനകളിലെ സ്‌ത്രീകൾ ആണെന്നും സംശയിക്കുന്നു. കുറ്റവാളികൾക്ക് ഫോണിലൂടെ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
 
എസ്‌ഡിപിഐ ബന്ധമുള്ള പുരുഷൻമാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായതിനെത്തുടർന്നാണ് സ്ത്രീകളെ കൂട്ടുപിടിച്ചിരിക്കുന്നത്. പ്രതികൾ ഉപയോഗിക്കുന്ന സിം കാർഡും സ്‌ത്രീകളുടെ പേരിൽ ഉള്ളതായിരിക്കും. മുൻകൂട്ടി പ്ലാൻ ചെയ്‌ത കൊലപാതകമായതിനാൽ ഇത്തരത്തിലുള്ള സിം കാർഡുകൾ കരുതിവച്ചിരുന്നതായും സംശയിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി ആരാകണമെന്നതിൽ യുഡിഎഫിൽ അനൈക്യമില്ല, കോൺഗ്രസ് തീരുമാനത്തെ ലീഗ് പിന്തുണയ്ക്കും: പി കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപതിരഞ്ഞെടുപ്പ്; തന്ത്രങ്ങൾ മെനഞ്ഞ് വേണുഗോപാൽ, മുഖ്യമന്ത്രി കസേര വേണം

ഇറാനെതിരെ നീക്കങ്ങൾ വേണമെന്ന് സൗദിയും, സൗദിയുടെ തീരുമാനത്തിന് പിന്നിൽ കാരണങ്ങളേറെ

യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, ചർച്ച നടക്കുന്നത് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം

ഇറാന് നരകമാണോ വേണ്ടത്, നൽകാൻ യുഎസ് തയ്യാറാണ്, ഇറാൻ സത്യം അംഗീകരിക്കണം, അല്ലെങ്കിൽ ട്രംപ് ചെയ്യുന്നത് താങ്ങില്ല

അടുത്ത ലേഖനം
Show comments