മലയാളി സൈനികൻ കൊൽക്കത്തയിൽ പനി ബാധിച്ച് മരിച്ചു; നിപ്പയെന്ന് സംശയം

Webdunia
ബുധന്‍, 30 മെയ് 2018 (18:53 IST)
കൊൽക്കത്ത: കേരളത്തിൽ നിന്നും അവധി കഴിഞ്ഞെത്തിയ സൈനികൻ കൊൽക്കത്തയിൽ പനി ബാധിച്ച് മരിച്ചു. നിപ്പയോട് സമാനമായ ലക്ഷണങ്ങൾ കണ്ടിരുന്നതിനാൽ ഇദ്ദേഹത്തിന്റെ ശരീര ശ്രവങ്ങൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. 
 
പതിമൂന്നാം തീയതിയാണ് സീനു പ്രസാദ് എന്ന സൈനികൻ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും വില്ലം ഫോർട്ടിൽ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കുന്നത്. ഈ മാസം 20ഓടു കൂടി ഇദ്ദേഹത്തെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. തുടർന്ന് തിങ്കളാഴ്ച തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. 
 
13 പേരാണ് സംസ്ഥാനത്ത് ഇതേവരെ നിപ്പ ബാധയെ തുടർന്ന് മരിച്ചത്. അതേ സമയം നിപ്പ പടരുന്നത് വവ്വാലുകളിൽ നിന്നു തന്നെയെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. പഴംതീനി വവ്വാലുകളാണ് വൈറസ് വാഹകർ എന്നും. നിപ്പ ബാധിച്ച് മരണപ്പെട്ടവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് പ്രാണികളെ തിന്നുന്ന വവ്വാലാണെന്നും മന്ത്രി വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയെ വിമർശിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

സർജറിക്കിടെ 73 കാരിയുടെ കാൽ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

പെൻഷൻ 3,000 രൂപയാക്കുമെന്ന് നയപ്രഖ്യാപനത്തിൽ

കേന്ദ്രത്തെ വിമർശിക്കാതെ സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം

കെ - ടെറ്റ് പുനപരിശോധന ഹർജികൾ തള്ളി, പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വർഷം നീട്ടി

അടുത്ത ലേഖനം
Show comments