കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് മുൻ‌കയ്യെടുക്കാൻ കോൺഗ്രസ്

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (19:14 IST)
ഡൽഹി: കേന്ദ്ര സർക്കരിന്റെ നിലപാടുകൾക്കെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് മുൻ‌കയ്യെടുക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം. അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ, റഫാൽ യുദ്ധ വിമാന ഇടപാട്, ബാങ്ക് തട്ടിപ്പ്, കർഷകരുടെ ദുരിതം എന്നിവ ഉയർത്തിക്കാട്ടാനാണ് സംയുക്ത പ്രതിപക്ഷ പ്രക്ഷോപത്തിൽ ഉയർത്തിക്കാട്ടുക.
 
പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, രാജ്യസഭാ നേതാവ് ഗുലാം നബി ആസാദ്, ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവർ വിവിധ പാർട്ടി നേതാക്കളുമായി ചർച്ച നടത്തും. സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിനായുള്ള വ്യവസ്ഥകൾക്ക് വൈകാതെ രൂപം നൽകും എന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. 
 
തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽഗാന്ധിയെ ഉയർത്തിക്കട്ടേണ്ടതില്ല എന്നാണ് ഇപ്പോൾ കോൺഗ്രസിന്റെ തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: സവാരിയയെ മതം മാറാന്‍ പ്രതി നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് കുടുംബം

അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടി വിന്യാസം പുനഃപരിശോധിക്കണമെന്ന് കേരള ബാലാവകാശ കമ്മീഷന്‍

23 ദിവസം മാത്രം പ്രായമായ കുഞ്ഞിന് ചേലാകർമം, ഗുരുതര പിഴവ്, 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

കാലവർഷം ഇന്ത്യ മൊത്തം വ്യാപിക്കുന്നു, ഡൽഹിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും, വിവിധ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം

കള്ളാടി മണ്ണിടിച്ചിൽ: മരിച്ചവരുടെ എണ്ണം ആറായി

അടുത്ത ലേഖനം
Show comments