Webdunia - Bharat's app for daily news and videos

Install App

വീട്ടിൽ തനിച്ചായിരുന്ന 17 വയസുകാരി തൂങ്ങി മരിച്ച നിലയിൽ; കഴുത്തിലെ കുരുക്ക് മുറുകാത്തതും കാലുകൾ നിലത്ത് മടങ്ങി കിടന്നതും ദുരൂഹത വർധിപ്പിക്കുന്നു

Webdunia
വെള്ളി, 15 ജൂണ്‍ 2018 (18:02 IST)
പത്തനംതിട്ട: പാത്തനംതിട്ട കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ഭവനിൽ മൈഥിലിയെയാണ് വീടിന്റെ അട്ടുക്കളക്ക് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
കടമ്മനിട്ട ഗവണമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് മൈഥിലി. മൈഥിലിയുടെ സഹോദരങ്ങളും ഇതേ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ മൈഥിലിയുടെ സഹോദരങ്ങളായ മാനസിയും മിഥുനും സ്കൂളിൽ നിന്നും മടങ്ങിയെത്തിയപ്പോഴാണ് മൈഥിലി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
 
ഉടനെ തന്നെ മൈഥിലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ വിറകു സൂക്ഷിക്കാനായി നിർമ്മിച്ച ചായിപ്പിലാണ് മൈഥിലിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കെട്ടിയ കുരുക്ക് മുറുകാത്ത നിലയിലും കാലുകൾ നിലത്ത് മടങ്ങിയുമാ‍ണ് കിടന്നിരുന്നത് എന്നതിനാലാണ് സംഭവത്തിൽ ദുരൂഹത ഉയരുന്നത്.
 
ബുധനാഴ്ച രാവിലെ അച്ഛനോടൊപ്പം സന്തോഷവതിയായാണ് മൈഥിലി സ്കൂളിൽ പോയത്. മൈഥിലി ആത്മഹത്യ ചെയ്യില്ലെന്നും. അതിനുള്ള കാരണങ്ങൾ ഒന്നും തന്നെ ഇല്ലെന്നും മാതാപിതാക്കൾ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാവനാപരമായി കാര്യങ്ങൾ പറയുന്ന ആളാണ് മുഖ്യമന്ത്രി, അതിനെ നുണ എന്നും വിളിക്കാം: പിണറായി വിജയൻ

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം, ചോദ്യപേപ്പറിൽ സവർക്കർ സ്തുതി; ബിജെപി വിധേയത്വം പരസ്യമാക്കി സതീശൻ സർക്കാർ

പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കി; മാധ്യമങ്ങളില്‍ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍

വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങള്‍: സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീരാജ്യങ്ങള്‍ പ്രതിരോധ കരാറില്‍ ഒപ്പുവച്ചു

മുഖ്യമന്ത്രിയെ 'നുണയൻ', 'കോമാളി' എന്നുവിളിച്ചു; അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്

അടുത്ത ലേഖനം
Show comments