തൃശൂരിലും പാലക്കാടും റെഡ് അലർട്ട് പിൻ‌വലിച്ചു; ഒക്ടോബർ ഏഴിന് ഇടുക്കിയിലും മലപ്പുറത്തും റെഡ് അലർട്ട്

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (19:13 IST)
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായേകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തൃശൂർ പാലക്കാട് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. അതിതീവ്രമായ മഴയുണ്ടാകും എന്നതിനാൽ ഒക്ടോബർ ഏഴിന് ഇടുക്കി മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച്, ആറ്‌ തീയതികളിൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 
ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ കളക്ടർമാർക്ക് കഴിഞ്ഞ ദിവസം തന്നെ നിർദേശം നൽകിയിരുന്നു. കടലിൽ പോയ മത്സ്യത്തോഴിലാളികൾ ഏറ്റവും അടുത്തുള്ള കരയിലേക്ക് എത്താൻ നിർദേശം നൽകിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്നും തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
 
മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ രാത്രി യാത്രകൾ ഒഴിവാക്കണം. മൂന്നാറിലേക്കുള്ള യാത്ര ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഒഴിവാക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ അതിർത്തിയിലെ തമിഴ്നാടിന്റെ  നിയന്ത്രണത്തിലുള്ള ഡാമുകൾ നിറയാനുള്ള സാഹചര്യം കണക്കിലെടുത്ത് ഡാം നേരത്തെ തുറന്നുവിടാൻ നിർദേശം നൽകാനായി കേന്ദ്ര ജലക്കമ്മീഷനോട് ആവശ്യപ്പെടാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

പനിബാധിച്ച് മരിച്ചത് 87 പേര്‍, മുരളീധരന്‍ വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപിപ്പിക്കണം: വീണ ജോര്‍ജ്

മദ്യനയത്തിൽ ഇടഞ്ഞ് സഭ, യുഡിഎഫിനുള്ളിൽ തന്നെ പോര്, സതീശൻ സർക്കാരിൽ തുടക്കത്തിലെ കല്ലുകടി

സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പനി മരണം

ഉത്തര്‍പ്രദേശിലെ കോച്ചിംഗ് സെന്റര്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പ്രതിപക്ഷത്തിന് അധിക സമയം നല്‍കി; തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ വിമര്‍ശനവുമായി മന്ത്രി എപി അനില്‍ കുമാര്‍

അടുത്ത ലേഖനം
Show comments