നിപ്പാ വൈറസ്: മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച ശ്മശാന ജീവനക്കാരെ പുറത്താക്കും

Webdunia
വെള്ളി, 25 മെയ് 2018 (15:10 IST)
കോഴിക്കോട്: നിപ്പ ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാൻ  വിസമ്മതിച്ച കോഴിക്കോട് മാവൂർ റോഡിലെ  സ്മശാന ജീവനക്കാരെ പുറത്താക്കുമെന്ന് കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ഇലക്ട്രിക് സ്മശാനം മനപ്പൂർവ്വം തന്നെ കേടാക്കിയതാണോ എന്ന കാ‍ര്യവും പരിശോധിക്കും. മൃതദേഹത്തോടും ബന്ധുക്കളോടുമുള്ള അനാദരം അംഗീകരിക്കാനാകില്ലെന്നും മേയർ വ്യക്തമാക്കി.
 
നിപ്പാ ബാധിച്ച് മരണപ്പെട്ട നാദാപുരം സ്വദേശി അശോകന്റെ മൃതദേഹം സംസ്കരിക്കുന്നത് ഇലക്ട്രിക് സ്മാശാനത്തിന് തകരാറ് സംഭവിച്ചതിനെ തുടർന്ന് ഏറെ നേരം വൈകിയിരുന്നു. മരണപ്പെട്ട അശോകന്റെ ബന്ധുക്കളോട് സ്മശാനം ജീവനക്കാർ മോഷമായി പെരുമാറി എന്നും ആരോപണം ഉയ്രന്നിരുന്നു. 
 
തലേ ദിവസം വരെ തകരാറുകളില്ലാതെ പ്രവർത്തിച്ചിരുന്ന ഇലക്ട്രിക് സ്മശാനം പെട്ടന്ന് കേടായതാണ് സംശയം ഉയരാൻ കാരണം. കോർപറേഷൻ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്മശാനമ ജീവനക്കാരെ പുറത്താക്കാൻ തീരുമാനം എടുത്തത് എന്നും സ്മശാനത്തിന്റെ തകാറുകൾ പരിഹരിക്കുന്ന ജോലികൾ ആരംഭിച്ചതായും മേയർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

സുരേന്ദ്രൻ, പത്മജ, ശോഭ സുരേന്ദ്രൻ.. ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽ കൂടുതൽ കേരള നേതാക്കൾക്ക് സാധ്യത

പണക്കൊഴുപ്പും അലസതയും, പത്തനാപുരത്തെ തോൽവി ഗണേഷ് കുമാർ സ്വയം വരുത്തിവെച്ചതെന്ന് സിപിഐ

വന്ദേമാതരം ദേശീയഗാനമല്ലെന്ന് ബിനോയ് വിശ്വം; പുതിയ വിവാദത്തിന് തിരികൊളുത്തി പ്രസ്താവന

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments