കെ.എസ്.എഫ്.ഇ യിൽ ആറു കോടിയോളം വരുന്ന വായ്പാ തട്ടിപ്പ്: നിരവധി പേർ പിടിയിൽ

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (16:22 IST)
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ കെ.എസ്.എഫ്.ഇ ശാഖകളിൽ നിന്ന് റവന്യൂ വ്യാജരേഖ ചമച്ചു ആറു കോടിയോളം വരുന്ന വായ്പാ തട്ടിപ്പ് നടത്തിയതിൽ നിരവധി പേർ പിടിയിലായി. ഇതിൽ  കെ.എസ്.എഫ്.ഇ വില നിര്ണയ സമിതി അംഗവും ഉൾപ്പെടുന്നു.
 
റിട്ടയേഡ് തഹസീൽദാരും സ്ഥല വില നിർണ്ണയ സമിതി അംഗമായ പയ്യോളി അഭയം വീട്ടിൽ പ്രദീപ് കുമാറാണ് തട്ടിപ്പു സംഘത്തെ സഹായിച്ചു പിടിയിലായത്. കസബ പൊലീസാണ് ഇയാളെ പിടികൂടിയത്. കേസിൽ പിടിയിലായ മറ്റു പ്രതികളുടെ അക്കൗണ്ടിൽ നിന്ന് പ്രദീപ് കുമാറിന്റെ അക്കൗണ്ടിലേക്ക് 21 ലക്ഷം രൂപ കൈമാറിയതായും പോലീസ് കണ്ടെത്തി.
 
ജില്ലയിലെ അഞ്ചു ശാഖകളിൽ നിന്നാണ് ഇത്തരത്തിൽ വ്യാജ രേഖ നൽകി പണം തട്ടിയെടുത്തത്. ആകെ 35 കേസുകളാണുള്ളത്. ഇതുവരെയായി സംഘത്തിലെ അഞ്ചു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കസബ പോലീസ് ഇതുവരെ ആറംഗ തട്ടിപ്പു സംഘത്തെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ 57 പ്രതികളാണുള്ളത്. എന്നാൽ തട്ടിപ്പിലെ മുഖ്യസൂത്രധാരണ എന്നുകരുതുന്ന മലപ്പുറം സ്വദേശി നിയാസ് അലിയെ ഇതുവരെ പിടികൂടിയിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കുളിമുറിയില്‍ നിന്ന് പ്രസവിച്ച കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞ് 19കാരി; ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല

ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ

Plus 2 Results Kerala : പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് മൂന്ന് മണിക്ക്; ‘നമ്മുടെ കേരളം’ ആപ്പിലും വാട്‌സ്ആപ്പിലും ഫലം അറിയാം

ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവയാണ്

ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം; ഐആര്‍ജിസി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു

അടുത്ത ലേഖനം
Show comments