ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് ദേവസ്വം ബോർഡ്

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (14:57 IST)
കൊച്ചി: ശമരിമല സ്ത്രീ പ്രവേശനത്തിൽ ഇടക്കിടെ നിലപാട് മാറ്റി ദേവസ്വം ബോർഡ്. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യം ബോർഡ് ആലോചിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വ്യക്തമക്കി. ബോർഡ് സർക്കാരിനൊപ്പമാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രിഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 
 
അതേ സമയം സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പിലാക്കരുതെന്നും പുനഃപരിശോധനാ ഹർജിക്കുള്ള സാധ്യതകൾ വിലയിരുത്തണമെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസിലെ മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ എതിർപ്പുകളെ വകവെക്കാതെ വിധി നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ. 
 
ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക സൌകര്യങ്ങൾ ഒരുക്കുമെന്ന് ദേവസം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ വ്യക്തമക്കി. പമ്പ സന്നിധാനം പാതയിൽ സ്ത്രീ സൌഹൃദ ടോയ്‌ലറ്റുകൾ സ്ഥാപിക്കുമെന്നും. ശബരിമലയിൽ സുരക്ഷക്കായി വനിതാ പൊലീസുകാരെ നിയമിക്കുമെന്നും കടകം‌പള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വാണിയപ്പാറ സെമിത്തേരിയിലെ ദുരൂഹത: ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്ന് കല്ലറ തുറക്കും

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും: കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

കേരളത്തില്‍ നികുതിയില്ലാതെ ഓടുന്നത് 91,477 വാഹനങ്ങള്‍: സിഎജി റിപ്പോര്‍ട്ട് പ്രകാരം വന്‍ വരുമാന നഷ്ടം

അടുത്ത ലേഖനം
Show comments