കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ അംഗീകരിക്കാനാവാത്തത്, വാട്ട്സ്‌ആപ്പ് ഇന്ത്യയിൽ പ്രവർത്തനം അവാസാനിപ്പിച്ചേക്കും !

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (13:05 IST)
ഡൽഹി: രാജ്യത്ത് സാമൂഹ്യ മാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ കൂടുതൽ കർശനമാക്കുകയാണ്. വാട്ട്സ്‌ആപ്പിന് മേലാണ് കേന്ദ്രം ഇക്കാര്യത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നത്. നയത്തിൽ മാറ്റം വരുത്തുന്നതോടെ വാട്ട്‌സ്‌ആപ്പ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചേക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
ഉപയോക്താക്കളുടെ സുരക്ഷക്കും സ്വകാര്യതക്കുമായി വാട്ട്സ്‌ആപ്പ് കോണ്ടുവന്ന സംവിധാനമാണ് എൻഡ് ടു എൻഡ് എൻ‌ക്രിപ്ഷൻ അതായത്. സന്ദേശം അയക്കുന്ന ആൾക്കും ലഭിക്കുന്ന ആൾക്കും മാത്രമേ സന്ദേശം കാണാനാകൂ. ഇതിനിടയിൽ എവിടെയും സന്ദേശം സ്റ്റോർ ചെയ്യപ്പെടുന്നില്ല. വാട്ട്സ്‌ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇതുതന്നെയാണ്.
 
എന്നാൽ ഈ സംവിധാനം ഒഴിവാക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന ആവശ്യം. വാട്ട്സ്‌ആപ്പ് വഴി തെറ്റായ വാർത്തകളു പ്രചരിപ്പിക്കുന്നത് തടയണമെങ്കിൽ ഈ സംവിധാനം ഒഴിവാക്കണം എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ എൻഡ്‌ ടു എൻഡ് എൻ‌ക്രിപ്ഷൻ സംവിധാനം ഒഴിവാക്കിയാൽ വാട്ട്‌സ്‌ആപ്പ് മറ്റൊരു അപ്പായി മാറും എന്നാണ് വാട്ട്സ്‌ആപ്പ് കമ്മ്യൂണിക്കേഷൻ മേധാവി കാൾ വൂഗ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

മാറിടത്തിൽ പിടിക്കുന്നതും ബലാത്സംഗശ്രമം തന്നെ, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

അടുത്ത ലേഖനം
Show comments