എ ഐ പഠിക്കാൻ പറ്റാത്തവരെ പിരിച്ചുവിടാൻ ആക്സഞ്ചർ, 11,000 പേരെ ഒഴിവാക്കി!

അഭിറാം മനോഹർ
ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (15:18 IST)
നിര്‍മിത ബുദ്ധിയുടെ വരവോടെ കഴിഞ്ഞ 3 മാസത്തിനിടെ ടെക് ഭീമനായ ആക്‌സഞ്ചര്‍ 11,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഏഐയുടെ സ്വീകാര്യത വര്‍ധിച്ചതും കോര്‍പ്പറേറ്റ് തലത്തില്‍ ജീവനക്കാരുടെ ആവശ്യകത കുറഞ്ഞതുമാണ് പിരിച്ചുവിടലിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും കമ്പനി വിശദീകരിച്ചു. 
 
 തങ്ങള്‍ക്ക് ആവശ്യമുള്ള കഴിവുകള്‍ ലഭ്യമാക്കാന്‍ പുനര്‍ പരിശീലനം ഒരു പ്രായോഗിക മാര്‍ഗമല്ലാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ആക്‌സെഞ്ചര്‍ സിഇഒ ജൂലി സ്വീറ്റ് പറഞ്ഞു. ഈ വര്‍ഷം ആരംഭിച്ച പിരിച്ചുവിടല്‍ 2025 നവംബര്‍ വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കമ്പനിക്ക് 1 ബില്യണ്‍ ഡോളറിലധികം ലാഭിക്കാമെന്നാണ് കണക്കാക്കുന്നത്. അപ്‌സ്‌കില്ലിങ്ങിന് തയ്യാറാകാത്തെ ജീവനക്കാര്‍ക്കെതിരെയും കമ്പനി നടപടി സ്വീകരിക്കുന്നുണ്ട്. നിര്‍മിതബുദ്ധിയുമായും അനുബന്ധ സാങ്കേതികവിദ്യകളുമായും കുറഞ്ഞ സമയത്തിനുള്ളില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് സ്വീറ്റ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യനികുതിയിലെ ഇളവ് ബക്കാർഡിക്ക് വേണ്ടി, നടന്നത് വൻ അഴിമതിയെന്ന് പിണറായി വിജയൻ

നീറ്റിൽ വെട്ടിയ ടെലഗ്രാം പ്ലേസ്റ്റോറിൽ തിരിച്ചെത്തി

കൊച്ചി അങ്കണവാടിയില്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപികയുടെ 20 വയസ്സുള്ള മകന്‍ അറസ്റ്റില്‍

ജീവിതപങ്കാളിയുടെ മരണശേഷം വിവാഹബന്ധം സംബന്ധിച്ച തര്‍ക്കങ്ങളില്‍ കുടുംബ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല: കേരള ഹൈക്കോടതി

ഹോര്‍മുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല: ടെഹ്റാന്‍ കടലിടുക്ക് കൈകാര്യം ചെയ്യുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍

അടുത്ത ലേഖനം
Show comments