Webdunia - Bharat's app for daily news and videos

Install App

ലോകകപ്പിലെ പിഴവുകള്‍ക്കെല്ലാം പ്രാശ്ചിത്തം, കോപ്പയില്‍ അര്‍ജന്റീനയുടെ വിജയഗോള്‍, ടൂര്‍ണമെന്റില്‍ 5 ഗോളുമായി നിറഞ്ഞാടി ലൗട്ടാരോ മാര്‍ട്ടിനെസ്

അഭിറാം മനോഹർ
തിങ്കള്‍, 15 ജൂലൈ 2024 (09:41 IST)
Lautaro Martinez


2022ലെ ഖത്തര്‍ ലോകകപ്പ് കിരീടം സ്വന്തമാക്കാനായെങ്കിലും വ്യക്തിപരമായ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ലൗട്ടാരോ മാര്‍ട്ടിനെസിന് അത്ര സുഖകരമായ ഓര്‍മയാകില്ല ആ ലോകകപ്പ് സമ്മാനിച്ചത്. അര്‍ജന്റീനയുടെ നമ്പര്‍ വണ്‍ സ്‌ട്രൈക്കര്‍ എന്ന വിശേഷണവുമായി എത്തി നിറം മങ്ങിയ പ്രകടനമായിരുന്നു താരം നടത്തിയത്. കൃത്യമായ സമയത്ത് ഹൂലിയന്‍ അല്‍വാരസ് എന്ന താരം ഉദയം ചെയ്തതായിരുന്നു ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഗുണം ചെയ്തത്.
 
 എന്നാല്‍ 2 വര്‍ഷങ്ങള്‍ക്കിപ്പുറം 2024ലെ കോപ്പ അമേരിക്കയിലെത്തുമ്പോള്‍ തന്റെ കാലുകളുടെ പ്രഹരശേഷി എത്രയുണ്ടെന്നും എന്തുകൊണ്ടാണ് താന്‍ അര്‍ജന്റീനയുടെ നമ്പര്‍ വണ്‍ സ്‌ട്രൈക്കര്‍ എന്ന വിശേഷണം നിലവില്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും തെളിയിക്കുകയായിരുന്നു ലൗട്ടാരോ മാര്‍ട്ടിനെസ്. മെസ്സി നല്‍കിയ പെനാല്‍ട്ടി ഗോളാക്കി മാറ്റികൊണ്ട് കോപ്പ അമേരിക്ക തുടങ്ങിയ ലൗട്ടേര മാര്‍ട്ടിനസ് ടൂര്‍ണമെന്റില്‍ അഞ്ച് തവണയാണ് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. ഫൈനല്‍ മത്സരത്തില്‍ കൊളംബിയക്കെതിരെ ഇഞ്ചുറി ടൈമിന്റെ 112മത് മിനിറ്റിലായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍. അതുവരെ ഇഞ്ചോടിഞ്ച് പോരാടിയിരുന്ന അര്‍ജന്റീനയ്ക്ക് മത്സരത്തില്‍ നിര്‍ണായകമായ മുന്‍തൂക്കം നല്‍കിയത് മാര്‍ട്ടിനസിന്റെ ഈ ഗോള്‍ നേട്ടമായിരുന്നു. ഗോള്‍ നേടിയ ശേഷം പരിക്കുമായി ബെഞ്ചിലിരിക്കുന്ന ലയണല്‍ മെസ്സിയെ ആശ്ലേഷിച്ചുകൊണ്ടാണ് മാര്‍ട്ടിനസ് തന്റെ ആഹ്‌ളാദം പ്രകടിപ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

അടുത്ത ലേഖനം
Show comments