Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

ഫൈനലിൽ 54 തവണയാണ് മെസി പന്ത് തൊട്ടത്. കളി ആരംഭിച്ച് ആദ്യ 15 മിനിറ്റിൽ മെസിക്ക് ഒരു ടച്ച് മാത്രം

Messi, How many Touch, messi in World Cup, മെസി, അർജന്റീന
Lionel Messi

Lionel Messi: ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ തോൽവിക്ക് പ്രധാന കാരണം ലയണൽ മെസി മികച്ച പ്രകടനം നടത്താത്തത്. മെസിയെ പൂട്ടുകയെന്ന തന്ത്രമാണ് സ്‌പെയിൻ പ്രയോഗിച്ചത്. മെസിയിലേക്ക് പന്ത് എത്താതെ വന്നതോടെ അർജന്റീനയ്ക്കു കാര്യങ്ങൾ കൈവിട്ടു. അവസാന 20 മിനിറ്റിൽ ചില മുന്നേറ്റങ്ങൾ മെസി നടത്തിയെങ്കിലും അതൊന്നും ഫലംകണ്ടില്ല. 
 
ഫൈനലിൽ 54 തവണയാണ് മെസി പന്ത് തൊട്ടത്. കളി ആരംഭിച്ച് ആദ്യ 15 മിനിറ്റിൽ മെസിക്ക് ഒരു ടച്ച് മാത്രം. പ്ലേ മേക്കർ റോളിൽ തിളങ്ങാൻ മെസിക്ക് സാധിച്ചില്ല. ഈ ലോകകപ്പിലെ മെസിയുടെ ഏറ്റവും മോശം പ്രകടനമാണിത്. നേരത്തെ സ്‌പെയിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 19 തവണ മാത്രമാണ് പന്തിൽ തൊടാൻ സാധിച്ചത്. സമാന രീതിയിലുള്ള പ്രതിരോധമാണ് സ്‌പെയിൻ ലയണൽ മെസിക്കെതിരെയും പുറത്തെടുത്തത്. 
 
എട്ട് ഗോളുകളും നാല് അസിസ്റ്റുമായി ഈ ലോകകപ്പിൽ ഗോൾഡൻ ബോൾ നേടുമെന്ന് പ്രതീക്ഷിച്ച താരം ഫൈനലിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മികച്ച രണ്ടാമത്തെ കളിക്കാരനുള്ള സിൽവർ ബോളാണ് മെസിക്ക് ലഭിച്ചത്. 
 
68 ശതമാനം ബോൾ പൊസഷൻ സ്‌പെയിനായിരുന്നു. അർജന്റീനയ്ക്ക് വെറും 32 ശതമാനം. പാസുകളിൽ 90 ശതമാനം കൃത്യതയും സ്‌പെയിൻ നിലനിർത്തി. സ്‌പെയിൻ ഷോർട്ട്‌സ് ഓൺ ടാർഗറ്റ് 13 എണ്ണമാണ്. മറുവശത്ത് അർജന്റീനയ്ക്ക് ഒരെണ്ണം പോലും ഇല്ല. സ്‌പെയിൻ 803 പാസുകളുമായി കളംനിറഞ്ഞപ്പോൾ അർജന്റീനയുടെ പാസുകൾ വെറും 445 ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനുവരിയോടെ സ്ഥാനമൊഴിയും, ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനവുമായി ലയണൽ സ്കലോണി