ശാരദയുടെ പേരിൽ ബംഗാൾ പിടിക്കാനാകുമോ ബി ജെ പിക്ക് ?

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (14:19 IST)
പശ്ചിമ ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പുകേസിൽ നിർണായകമായ സംഭവ വികാസങ്ങളാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കമ്മീഷ്ണറായ രാജീവ് കുമാർ തെളിവുകൾ നശിപ്പിച്ചു എന്ന് സി ബി ഐ സുപ്രീം കോടതിയി വ്യക്തമാക്കിയതിനെ തുടർന്ന് രാജിവ് കുമാറിനെ ചോദ്യം ചെയ്യാൻ സുപ്രീം കോടതി അനുവാദം നൽകിയിരിക്കുന്നു എന്നതാണ് കേസിൽ ഇപ്പോഴുള്ള പുരോഗതി. എന്നാൽ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
 
ഇതാദ്യമായല്ല ശാരദ തട്ടിപ്പുകേസിൽ വലിയ ശബ്ദ കോലാഹലങ്ങൾ ഉണ്ടാകുന്നത്. 2013ലാണ് ശരദ ചിട്ടി തട്ടിപ്പുകേസ് പുറത്തുവരുന്നത്. 2014ലെ തിരഞ്ഞെടുപ്പ് കാലത്തും ഇതേ പ്രതിസന്ധി തൃണമൂൽ നേരിട്ടിരുന്നു എങ്കിലും അന്ന്  തൃണമൂലിന് കാര്യങ്ങൾ അത്ര മോശമായൊന്നും മാറിയില്ല. എന്നാൽ നിലവിലെ സാഹചര്യം തൃണമൂലിനും മമതക്കും രഷ്ട്രീയമായി നഷ്ടമുണ്ടാക്കുന്നത് തന്നെയായിരിക്കും എന്നാണ് രഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
 
തിരഞ്ഞെടുപ്പ് പടി വതിൽക്കൽ നിൽക്കുമ്പോഴാണ് വിണ്ടും സി ബി ഐ വിഷയത്തെ സജീവമാക്കി മാറ്റിയിരിക്കുന്നത്. ഇത് കേന്ദ്ര സർക്കാരിനെയും ബി ജെ പിയെയും സഹായിക്കുന്ന നിലപാടിന്റെ ഭാഗമായാണ് എന്നാണ് എന്ന്  കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വാദിക്കുന്നുണ്ട്. എന്നാൽ 2013 കേസ് പുറത്തുവരുന്ന സമയത്ത് യു പി എ സർക്കാരാണ് അധികാരത്തിൽ ഉണ്ടായിരുന്നത്. കോൺഗ്രസ്  അന്ന് തൃണമുലിനെ എതിർ ചേരിയിലാണ് നിർത്തിയിരുന്നത്. എങ്കിൽ ഇപ്പോൾ മഹാ സഖ്യത്തിനായി നിലപാടിൽ വിട്ടുവീഴ്ച വരുത്തി മമതയോടൊപ്പം നിൽക്കുകയാണ് കോൺഗ്രസ്.
 
ബി ജെ പിയെ സംബന്ധിച്സിടത്തോളം ഉള്ളിൽ കയറാൻപോലുമാകാത്ത ബംഗാൾ എന്ന ശക്തമായ കോട്ടയിലേക്ക് കടന്നുകയറാനുള്ള ഒരു ഉത്തമ അവസരമാണ് കേസ്. പ്രത്യേകിച്ച് ഒരു കാലത്ത് മമതയുടെ വലം കൈയ്യായിരുന്ന മുകുൾ റോയി ഇപ്പോൽ ബി ജെ പി പാളയത്തിലാണ് എന്ന് മാത്രമല്ല. ബംഗാളിലെ ബി ജെ പിയുടെ അധ്യക്ഷൻ കൂടിയാണ്. ശാരദ ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അറിയാവുന്ന ആൾകൂടി തങ്ങളുടെ പക്ഷത്തുള്ളത് ബി ജെ പിക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments