ബംഗാൾ പിടിച്ചടക്കാൻ ബി ജെ പി, തൃണമൂലിനും പതറുന്നു ?

Webdunia
ചൊവ്വ, 28 മെയ് 2019 (17:45 IST)
രാജ്യത്ത് ബിജെപി വിരുദ്ധ ജനവികാരം ഉണ്ട് എന്നായിരുന്ന് തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് വരെ പ്രതിപക്ഷ പാർട്ടികൾ പറഞ്ഞിരുന്നത്. എന്നാൽ ബിജെപി വിരുദ്ധ തരംഗം ഉണ്ടായത് തെക്കേ ഇന്ത്യയിലെ കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളി മാത്രം. തങ്ങൾക്ക് സ്വാധീനം ഇല്ലാതിരുന്ന ഒരോ മേഖലകളിലും അട്ടിമറി വിജയം ബി ജെ പി സ്വന്തമാക്കുന്ന കാഴ്ചയാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നൽകിയത്.
 
മമതാ ബാനാർജിയുടെ പശ്ചിമ ബംഗാളിലേക്ക് നുഴഞ്ഞു കയറാൻ ബി ജെ പി നടത്തിയ ശ്രമങ്ങൾ ഫലം കണ്ടിരിക്കുന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 48 സീറ്റിൽ 18 സീറ്റിലും വിജയം നേടി വലിയ മുന്നേറ്റം തന്നെയാണ് ബി ജെ പി ഉണ്ടാക്കിയത്. അമിത് ഷയുടെ റാലികൾക്ക് അനുമതി നിഷേധിച്ചതൊന്നും ഫലിച്ചില്ല എന്ന് സാരം.
 
ബി ജെ പി 18 സീറ്റുകൾ പശ്ചിമ ബംഗാളിൽ സ്വന്തമാക്കിയതിന് പിന്നാലെ. തൃണമൂൽ കോൺഗ്രസിൽനിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് ഉണ്ടായിരിക്കുന്നു.  തൃണമൂലിനുമേൽ ബി ജെ പി തങ്ങളുടെ പിടി മുറുക്കി കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് ഇത്. രണ്ട് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇത് കൂടാതെ 50 തൃണമൂൽ കൗൺസിലർമാർ ബിജെപിയിൽ അംഗമായി.
 
മേലേതട്ടിൽനിന്നും തഴേതട്ടിൽനിന്നും ഒരുമിച്ച് തൃണമൂലിനെ ദുർബലപ്പെടുത്തുക എന്ന തന്ത്രം ബിജെപി ആരംഭിച്ചു എന്നതിന്റെ തെളിവാണിത്. ഇനിയും ബംഗാളിലെ പ്രാദേശിക പാർട്ടികളിൾനിന്നും ബി ജെ പിയിലേക്ക് പ്രവർത്തകർ ഒഴുകിയെത്തും എന്നാണ് ബി ജെ പി നേതാക്കൾ വ്യക്തമാക്കുന്നത്. ബംഗാളിലെ നിയമദഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ബി ജെ പി ഇപ്പോഴേ ആരംഭിക്കുന്നു എന്ന് ഇതിൽനിന്നും മനസിലാക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

അടുത്ത ലേഖനം
Show comments