Webdunia - Bharat's app for daily news and videos

Install App

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കാ‍ട്ടില്‍ ഉപേക്ഷിച്ചു

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കാ‍ട്ടില്‍ ഉപേക്ഷിച്ചു

Webdunia
വ്യാഴം, 28 ജൂണ്‍ 2018 (17:31 IST)
രണ്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കാ‍ട്ടില്‍ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ മന്ദ്സോറിൽ ചൊവ്വാഴ്‌ചയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഒരാള്‍ അറസ്‌റ്റിലായി.

കുട്ടിയെ കാണാന്‍ ഇല്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്‌കൂളിന് സമീപത്തുള്ള വനപ്രദേശത്ത് നിന്നും കുട്ടിയെ ലഭിച്ചത്. കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.  പരിശോധനയില്‍ ക്രൂരമായ ലൈംഗിക പീഡനം നടന്നതായി വ്യക്തമായി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുത്തച്ഛൻ അയച്ചതാണെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയതെന്ന് ഇയാള്‍ പറഞ്ഞു. വനപ്രദേശത്ത് എത്തിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നും കുട്ടി ബഹളം വെച്ചതോടെയാണ് കഴുത്തില്‍ മുറിവേല്‍പ്പിച്ചതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.

പ്രതിയുടെ പക്കൽ നിന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഈ ഓണത്തിന് കഴിഞ്ഞ തവണത്തേക്കാൾ മദ്യവിൽപ്പന

Nepal Flash Floods : നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 270 കടന്നു, 288 ഇന്ത്യക്കാരെ കാണാനില്ല, ഇവരിൽ 33 പേർ മലയാളികൾ

നേപ്പാളിലെ മിന്നൽ പ്രളയം, ആശങ്കയിൽ ഇന്ത്യയും: ബിഹാർ, ഉത്തർപ്രദേശ് അതിർത്തി പ്രദേശങ്ങൾ പ്രളയഭീതിയിൽ

പുലികളി ഐതിഹ്യം

ഓണത്തിന് ബെവ്കോ വഴി മലയാളി കുടിച്ച് തീർത്തത് 771 കോടിയുടെ മദ്യം!

അടുത്ത ലേഖനം
Show comments