അനന്തുവിനെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുവന്നു, മാംസം കത്തിയുപയോഗിച്ച് അറുത്തെടുത്തു; കൂസലില്ലാതെ പ്രതികൾ കൊല നടത്തിയതെങ്ങനെയെന്ന് വിശദീകരിച്ചു

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (12:10 IST)
തിരുവനന്തപുരം നഗരത്തിൽ നിന്ന് തട്ടികൊണ്ടു പോയ അനന്തുവെന്ന 21 വയസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് ഇന്നലെ കരമനയിലെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
യുവാവിനെ റോഡിലിട്ട് മർദിച്ചാണ് കൊണ്ടുപോയതെന്നും തമ്പാനൂർ ഭാഗത്തു വെച്ചാണ് സംഘത്തെ അവസാനമായി കണ്ടതെന്നും ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവരാണ് ഒത്തുകൂടിയത്. ഇതിലൊരാളുടെ പിറന്നാൾ ഇവിടെ വെച്ച് ആഘോഷിച്ചശേഷമായിരുന്നു ഇവർ അനന്തുവിനെ കൊലപ്പെടുത്തിയത്.
 
വീര്യം കൂടിയ കഞ്ചാവിന്റെ ലഹരിയിൽ ചോര കണ്ട് അറപ്പ് തീരാതെയുള്ള രീതിയിലാണ് പ്രതികൾ അനന്തുവിനെ കൊലപ്പെടുത്തിയത്. കൈനത്തിന് സമീപം ഒരു ബേക്കറിയിലേക്ക് പോയ അനന്തവിനെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുവരികയും ശേഷം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. നാട്ടുകാരിൽ ചിലർ എതിർത്തെങ്കിലും ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നതിൽ അക്രമികൾ വിജയിച്ചു.
 
അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തു. അനന്തു രക്തം വാർന്ന‌ു പിടയുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. കൈത്തണ്ടയിലേയും കഴുത്തിലേയും ഞരമ്പുകൾ മുറിച്ച് ചോര ചീറ്റിച്ച് പ്രതികൾ അർമാദിച്ചു. തലയോട്ടി കല്ലുകൾ കൊണ്ട് ഇടിച്ച് തകർക്കുകയായിരുന്നുവെന്ന് പിടിയിലായവർ മൊഴി നൽകി.  
 
ഒരു കൂസലുമില്ലാതെയാണ് പ്രതികൾ പൊലീസിനോട് കൊലപാതകം എങ്ങനെ നടത്തിയതെന്ന് വിവരിച്ചത്. എട്ട് പേരെയാണ് ഇനി പിടികൂടാനുള്ളത്. തട്ടിക്കൊണ്ട് പോയി കുറ്റിക്കാട്ടിൽ വെച്ചായിരുന്നു അനന്തുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അനന്തുവിന്റെ ശരീരത്തിൽ ഒരു സ്ഥലത്ത് പോലും മുറിവേൽക്കാത്ത ഇടമുണ്ടായിരുന്നില്ല. ക്രൂരമായി മർദ്ദിക്കുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ കൊലയാളികൾ വായിൽ കല്ലും മണ്ണും വാരി നിറച്ചു.
 
കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു. അതിന്റെ പകപോക്കലായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രാക്കൂലി തട്ടിയെടുക്കാന്‍ പുരുഷ യാത്രക്കാരെ സ്ത്രീകളാക്കി മാറ്റുന്ന കെഎസ്ആര്‍ടിസിയില്‍ പുതിയ തട്ടിപ്പ്

'ഇത് ഇങ്ങനെ തുടരാന്‍ അനുവദിക്കാനാവില്ല, പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലേക്ക് മാറ്റണം'; കേന്ദ്രത്തോട് സുപ്രീം കോടതി

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകള്‍: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിച്ചു

രാജിയല്ലാതെ ഒന്നിലും വഴങ്ങില്ല; മോദി സർക്കാരിനെ മുൾമുനയിൽ നിർത്തി സമരക്കാർ

എം.എസ്.എം.ഇകൾക്ക് പ്രവർത്തന മൂലധനം എളുപ്പത്തിൽ ലഭ്യമാക്കാൻ കേരളത്തിൽ സാന്നിധ്യം ശക്തമാക്കി എംവൺഎക്സ്ചേഞ്ച്

അടുത്ത ലേഖനം
Show comments