സഹോദരിയെ ശല്യം ചെയ്‌തയാളെ ചോദ്യം ചെയ്‌ത യുവാവിനെ കമ്പിവടിക്ക് അടിച്ചു കൊന്നു

സഹോദരിയെ ശല്യം ചെയ്‌തയാളെ ചോദ്യം ചെയ്‌ത യുവാവിനെ കമ്പിവടിക്ക് അടിച്ചു കൊന്നു

Webdunia
ബുധന്‍, 31 ജനുവരി 2018 (14:29 IST)
സഹോദരിയെ ശല്യം ചെയ്‌തയാളെ ചോദ്യം ചെയ്‌ത സഹോദരനെ യുവാവ് അടിച്ചു കൊന്നു. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വീട്ടില്‍ വേണുഗോപാലിന്റെ മകന്‍ സുജിത്ത് (26) ആണ് കമ്പിവടിക്ക് അടിയേറ്റ് മരിച്ചത്.

സുജിത്തിനെ അക്രമിച്ച ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശി പത്താഴക്കാട്ടില്‍ മിഥുന്‍ (32) എന്നയാളെ പൊലീസ് തെരയുകയാണ്. ഓട്ടോ ഡ്രൈവറായ ഇയാള്‍ ഒളിവില്‍ പോയി.

ഇളയച്ഛന്റെ മകളെ പതിവായി ശല്യപ്പെടുത്തുകയും കമന്റടിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് സുജിത് മിഥുനെ ചോദ്യം ചെയ്‌തത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വൈരാഗ്യവുമുണ്ടായി. ഞായറാഴ്ച വൈകിട്ട് സുജിത്തിനെ മിഥുന്‍ കമ്പിവടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിദേശത്തായിരുന്നു സുജിത്ത് അടുത്തിടെ നാട്ടില്‍ എത്തുകയും ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് ഫൈനലല്ലെ, തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

പേരൂര്‍ക്കടയിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം കേരള ഹൈക്കോടതി ജഡ്ജിമാര്‍ പരിശോധിച്ചു

ബസില്‍ വെച്ച് യുവതിയെ കടന്നുപിടിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

പിഎസ്സി പരീക്ഷയില്‍ ഗുരുതര വീഴ്ച; ഉച്ചയ്ക്ക് 2 മണിയ്ക്ക് നടത്താനിരുന്ന പരീക്ഷ 1 മണിയ്ക്ക് റദ്ദാക്കി

'ആശുപത്രി വളപ്പില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യരുത്': ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments