കൂടത്തായി മരണം: മരിച്ച റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയിൽ, സയനൈഡ് എത്തിച്ചയാളെ തിരിച്ചറിഞ്ഞു

Webdunia
ശനി, 5 ഒക്‌ടോബര്‍ 2019 (10:52 IST)
കോഴിക്കോട്: കൂടത്തായിൽ ഒരു കുടുംബത്തിലെ എത്രപേർ സമാനമായി മരണപ്പെട്ട സംഭവത്തിൽ വലിയ വഴിത്തിരിവ്. മരണങ്ങൾ കൊലപാതകമാണെന്ന് നിഗമനത്തിലാണ് ഇപ്പോൾ ഗ്രൈംബ്രാഞ്ച് മുന്നോട്ടുപോക്കുന്നത്. മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയാണ് കൊലപാതകങ്ങൾക്ക് പിന്നിൽ എന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. യുവതിക്ക് സയനൈഡ് നൽകിയ ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 
 
മരിച്ച റോയിയുടെ ഭാര്യ ജോളിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർ കുറ്റം സമ്മതിച്ചതായാണ് സൂചന. സ്ലോപൊയിസനിംഗിലൂടെയായിരുന്നു കൊലപാതകം. ഭക്ഷണത്തിൽ ചെറിയ അളവിൽ ഭക്ഷണത്തിലൂടെ കലർത്തി നൽകിയായിരുന്നു കൊലപാതകം എന്ന് റൂറൽ എസ്‌പി വ്യക്തമാക്കി. ഇത് ഉറപ്പിക്കുന്നതിനായി ഫോറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.                     
 
ആറുപേരിൽ റോയിയാണ് പെട്ടന്ന് മരിച്ചത്. മട്ടുള്ളവർക്ക് അൽപാൽപമായി വിഷം കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച മൊഴി. കൊലപാതകത്തിൽ മറ്റു ബന്ധുക്കൾക്കും പങ്കുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ഫോറൻസിക് പരിശോധന ഫലം ലഭിച്ചതിന് ശേഷമായിരീക്കും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക. 
 
കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും  കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെയും കല്ലറകൾ ഇന്നലെ തുറന്ന് പരിശോധിച്ചിരുന്നു. അവസാനം മരിച്ച സിലിയുടെയും രണ്ടുവയസ് പ്രായമുള്ള കുഞ്ഞിന്റെയും കല്ലറകളാണ് ആദ്യം പരിശോധിച്ചത്. വർഷങ്ങളുടെ ഇടവേളയിൽ സമാനമായി നടന്ന മരണങ്ങളിൽ സംശയം ആരോപിച്ച് പരാതി ലഭിച്ചതോടെയാണ്. അറുപേരുടെയും മരണത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമനിച്ചത്  
 
ടോം തോമസ് (66), ഭാര്യ അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് സമാനമായ രീതിയിൽ മരിച്ചത്. ടോം തോമസിന്റെ സ്വത്തുക്കൾ വ്യാജ ഒസ്യത്ത് പ്രകാരം തട്ടിയെടുക്കാൻ യുവതി ശ്രമിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. ടോം തോമസിന്റെ മകൻ റോജോ പരാതി നകിയതോടെ മരിച്ച റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് ശരീരത്തിൽ സയ‌നൈഡിന്റെ അംശം കണ്ടെത്തിയത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

ഇതൊക്കെ ആര് പറഞ്ഞു, ഒരു പ്രശ്നവുമില്ല, ഇ 20 പെട്രോളിനെതിരെ ഭീതി പരത്തുകയാണെന്ന് കേന്ദ്രം

എല്‍ നിനോ ഉണ്ടായിട്ടും ഇന്ത്യയില്‍ കനത്ത മഴ ലഭിക്കുന്നത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി ഐഎംഡി

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ട്രംപിനെ വധിക്കാന്‍ ഇറാന്റെ ഗൂഢാലോചന; ഇസ്രായേല്‍ രഹസ്യ വിവരങ്ങള്‍ യുഎസ് ഉദ്യോഗസ്ഥരുമായി പങ്കിട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments