കത്വവ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി; എട്ടു വയസ്സുള്ള കുഞ്ഞിന് മയക്കുമരുന്ന് നൽകി, ദിവസങ്ങളോളം പട്ടിണിക്കിട്ടു!

കത്വവ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ക്രൂരമായി; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (08:04 IST)
ഏറെ കോളിളക്കം ഉണ്ടാക്കിയ കേസാണ് കത്വവയിലെ എട്ടു വയസ്സുകാരിയുടെ കൊലപാതകം. കേസിൽ പെൺകുട്ടിയുടെ മരണ കാരണം വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. മരിക്കുന്നതിനു മുമ്പുതന്നെ കോമയിലാക്കിയെന്നാണ് ഫോറന്‍സികിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
 
തീവ്രമായ മയക്കുമരുന്നും പ്രാദേശിക ലഹരിയും എട്ടു വയസ്സു മാത്രം പ്രയമുള്ള പിഞ്ചു കുഞ്ഞിന് പ്രതികള്‍ നല്‍കിയതായി റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം പോലും കൊടുക്കാതെ ദിവസങ്ങള്‍ പട്ടിണിക്കിട്ടു. ലഹരി വസ്തുക്കൾ നൽകിയതോടെ കുഞ്ഞിന്റെ ശ്വാസം മന്ദഗതിയിലാകുകയും മരിച്ചതിനു തുല്ല്യമാവുകയും ചെയ്തു. അതുകൊണ്ടാണ് തുടർച്ചയായി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടും പെൺകുട്ടിക്ക് ഒന്നിനും പ്രതികരിക്കാൻ കഴിയാതെ വന്നത്.
 
ഇക്കഴിഞ്ഞ ജനുവരി 10നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ ക്ഷേത്രത്തില്‍ ഒളിപ്പിച്ചുവെച്ചത്. മയക്കുമരുന്നും ലഹരിയും നല്‍കി അബോധവാസ്ഥയിലാക്കി പൂജകള്‍ നിര്‍വഹിച്ച ശേഷമായിരുന്നു ക്ഷേത്രത്തിന്റെ മുഖ്യസ്ഥാനത്തുവെച്ച് അതിനിഷ്ഠുരമായി പെണ്‍കുട്ടിയെ കൂട്ടമായി ബലാല്‍സംഗം ചെയ്തത്.  
 
മധ്യവേനല്‍ അവധി കഴിഞ്ഞ് കോടതികള്‍ തുറക്കുന്ന അടുത്തയാഴ്ച കേസ് വിചാരണ നടക്കുന്ന പത്താന്‍കോട്ട് കോടതിയില്‍ ഫോറന്‍സികിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കും

വൈകുന്നേരം തെക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി പത്തനംതിട്ട ഫയര്‍ഫോഴ്‌സ് യൂണിറ്റ്

'എയിംസ് എന്ന കേരളത്തിന്റെ ആവശ്യം നിസ്സാരമായി കാണരുത്': കേന്ദ്രത്തിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

'നമ്മുടെ കേരളം' ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പും വെബ് പോർട്ടലും നിലവിൽ വന്നു

അടുത്ത ലേഖനം
Show comments