മകളുടെ ജനനേന്ദ്രിയം ഛേദിച്ച് അമ്മ, ദുർമന്ത്രവാദത്തിന് വേണ്ടിയെന്ന് സംശയം, മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് അച്ഛനും പിടിയിൽ !

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (17:56 IST)
മകളുടെ ജനനേന്ദ്രിയം ഛേദിച്ച അമ്മക്ക് 11 വർഷത്തെ ജയിൽശിക്ഷ വിധിച്ച് ബ്രിട്ടനിലെ കോടതി. മൂന്നു വയസുള്ള പെൺകുട്ടിയുടെ ജനനേന്ദ്രിയ അമ്മ മുറിച്ചുമാറ്റുകയായിരുന്നു. സംഭവത്തിൽ ഉഖാണ്ട സ്വദേശിയായ 37കാരിയെയാണ് കോടതി തടവിന് ശിക്ഷിച്ചത്. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചതിന് രണ്ട് വർഷം അധിക ശിക്ഷയും കോടതി നൽകിയിട്ടുണ്ട്.
 
മുറിവ് ചിക്തിസിച്ച് ഭേതാമായി വരികയാണെങ്കിലും. ഭാവിയിൽ കുട്ടിക്ക് ലൈംഗിക ബലഹീനത ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സധ്യത കൂടുതലാണ് എന്നും ജീവിതകാലം മുഴുവൻ സംഭവത്തിന്റെ അപമാനം പെൺകുട്ടി സഹിക്കേണ്ടിവരും എന്നും കോടതിയിൽ രക്ഷാ പ്രവർത്തകർ വാദിച്ചിരുന്നു. പെൺകുട്ടിയെ ക്രൂരതയിൽനിന്നും മോചിപ്പിച്ച രക്ഷാ പ്രവർത്തകരെ കോടതി അഭിനന്ദിച്ചു.
 
പരമാവധി 14 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രൂര കൃത്യമാണ് യുവതി ചെയ്തത് എന്ന് കോടതി നിരീക്ഷിച്ചു. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ടാണ് സ്വന്തം മകളുടെ ജനനേദ്രിയം ഇവർ മുറിച്ചുമാറ്റിയത് എന്നാണ് സംശയിക്കപ്പെടുന്നത്. ഇവരുടെ വീട്ടിൽ നിന്നും പശുവിന്റെ നാവ് ഉൾപ്പടെ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. 
 
രണ്ട് വർഷം മുൻപാണ് ക്രൂരമായ സംഭവം നടന്നത്. എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണ് എന്നായിരുന്നു യുവതിയുടെ വാദം. ബിസ്കറ്റ് എടുക്കുന്നതിനായി മകൾ ഉയരത്തിൽ കയറി കാൽ തെന്നി താഴെ വീണപ്പോൾ കത്തി തട്ടിയാണ് ജനനേന്ദ്രിയം മുറിഞ്ഞത് എന്നായിരുന്നു യുവതിയുടെ വാദം. എന്നാൽ എന്തുകൊണ്ട് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല എന്ന ചോദ്യത്തിന് ഇവർക്ക് മറുപടിയുണ്ടായിരുന്നില്ല.
 
രക്ഷാ പ്രവർത്തകർ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നു എങ്കിൽ രക്തം വാർന്ന് കുട്ടി മരിക്കുമായിരുന്നു. യുവതിയുടെ ഭർത്താവായ ഘാന സ്വദേശിക്കെതിരെയും കോടതി കേസെടുത്തിരുന്നു. മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതോടെ ഇയാളെ കോടതി 11മാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡൽഹി സമരത്തെ അധിക്ഷേപിച്ച ടി.ജി.മോഹൻദാസിന്റെ യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം

സമരക്കാർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, വെടിവെച്ച് കൊല്ലും; വിദ്യാർഥി സമരത്തിനെതിരെ ടി.ജി.മോഹൻദാസ്

E20 ജനതാ പാര്‍ട്ടി: സിജെപിക്ക് ശേഷം ഇന്ത്യയുടെ എത്തനോള്‍ ഇന്ധന നയത്തെ ലക്ഷ്യം വച്ചുള്ള പുതിയ ഇന്റര്‍നെറ്റ് പ്രസ്ഥാനം

US vs Iran: 'ട്രംപ് അടങ്ങിയോ?'; താൽക്കാലി സമാധാനം, ഹോർമുസ് പൂർണമായി ശാന്തമായിട്ടില്ല

ഡ്രൈവിംഗ് ടെസ്റ്റ് കാലതാമസത്തില്‍ വ്യാപക പരാതികള്‍; അടുത്ത മൂന്നുമാസത്തേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും ടെസ്റ്റുകള്‍ നടത്തും

അടുത്ത ലേഖനം