പതിമൂന്നുകാരിയെ കത്തിവീശി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ കുറ്റക്കാരൻ എന്ന് കോടതി

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (16:53 IST)
കാസർഗോഡ്: കത്തി വിശി മാതാവിനെ കൊപ്ലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 9ആം ക്ലാസുകരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പച്ചം‌പള്ളം സ്വദേശി 34കാരനായ അബ്ദുൽ കരീമാണ് കുറ്റം ചെയ്തതായി കാസർഗോഡ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച കോടതി വിധിക്കും 
 
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തു പതിമൂന്നുകാരിയെ രണ്ടാനച്ചൻ പീഡിപ്പിക്കുകയായിരുന്നു. കത്തി വീശിയപ്പോൾ പെൺകുട്ടിയുടെ കയ്യിൽ പരിക്കേൽക്കുകയും ചെയ്തു. രണ്ടാനച്ഛൻ തന്നെ നേരത്തെയും പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു.
 
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനനത്തിന് ഇരയാകുന്ന കേസുകളിൽ ഒരു വർഷത്തിനുള്ളിൽ ശിക്ഷ വിധിക്കണം എന്ന് സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് കേസിൽ വേഗത്തിൽ തീർപ്പുണ്ടായത്. എട്ട് മാസം നീണ്ട വാദത്തിനൊടുവിൽ ഇന്ത്യൻ ശിക്ഷാ നിയമം 376 (എഫ്), 506 (2), 324 എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ ഇന്ത്യയെ വീണ്ടും ആക്രമിക്കും: പാക് ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഭീഷണി

കൊച്ചി മറൈന്‍ ഡ്രൈവിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം

സംസ്ഥാന സര്‍ക്കാരിന് ആശ്വാസം; നവകേരള സര്‍വേ റദ്ദാക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

'ദി കേരള സ്റ്റോറി 2' ന്റെ ടീസറും ട്രെയിലറും നീക്കം ചെയ്യണം': ഹൈക്കോടതി നാളെ സിനിമ കാണും

ഇൻസ്റ്റഗ്രാം കൗമാരക്കാരുടെ ഫീഡിൽ നഗ്നദൃശ്യങ്ങളെത്തിക്കുന്നു, മെറ്റാ ആഭ്യന്തര റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തൽ

അടുത്ത ലേഖനം
Show comments