Webdunia - Bharat's app for daily news and videos

Install App

15കാരിയായ കൊച്ചുമകളെ ശൈശവ വിവാഹത്തിൽനിന്നും രക്ഷിച്ചു, മകനും സുഹൃത്തും ചേർന്ന് എഴുപതുകാരനെ ക്രൂരമായി കൊലപ്പെടുത്തി

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (10:03 IST)
ബംഗളൂരു: പതിനഞ്ചുകാരിയായ കൊച്ചുമകളെ വിവാഹം ചെയ്തയക്കുന്നത് തടഞ്ഞ എഴുപതുകാരനായ ഈശ്വരപ്പയെ മകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ബംഗളുരുവിലെ കരേനഹള്ളിയിലാണ് സംഭവം ഉണ്ടാ‍യത്. മകൻ കുമാറും സുഹൃത്ത് സുബ്രഹ്മണ്യനും ചേർന്നാണ് കൊലപാതകം നടത്തിയത്.
 
പ്രായപൂർത്തിയാവാത്ത മകളുടെ വിവാഹം സുഹൃത്തായ സുബ്രഹ്മണ്യന്റെ മകനുമായി കുമാർ ഉറപ്പിച്ചിരുന്നു. ഇതിൽ ഈശ്വരപ്പ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും വിവാഹവുമായി ഇരുവരും മുന്നോട്ടുപോയതോടെ ഈശ്വരപ്പ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ഇതോടെ ചൈൽഡ് ലൈൻ അധികൃതർ എത്തി പെൺകുട്ടിയെ മോചിപ്പിക്കുകയും പെൺകുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
 
ഇതാണ് പ്രതികാരത്തിനിടയാക്കിയത്. ഇതെചൊല്ലി മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഈശ്വരപ്പയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലു  ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മകൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സുഹൃത്ത് സുബ്രഹ്മണ്യനെ ഇതുവരെ പിടികൂടാനായിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിയോട് 'നീ ഇതുവരെ മരിച്ചില്ലേ?' എന്ന് അധ്യാപിക; പ്രതിഷേധം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദസാധ്യത, കടുത്ത വേനലിന് ആശ്വാസം, നാളെ മുതൽ മഴ!

എഐസിസിയിൽ അഴിച്ചുപണികൾക്കൊരുങ്ങി രാഹുൽ ഗാന്ധി, 60 ശതമാനം ഭാരവാഹികളെയും മാറ്റും, ലക്ഷ്യം 2029 ലോകസഭാ തിരെഞ്ഞെടുപ്പ്

സെപ്റ്റംബറിൽ മുഴുവൻ പവർകട്ട്; പരിഹാരം കണ്ടെത്താനാകാതെ സർക്കാർ

നവരാത്രി ആഘോഷങ്ങളിൽ മുസ്ലീങ്ങൾ വേണ്ടെന്ന് വിഎച്ച്പി, എല്ലാവരയും ഉൾക്കൊള്ളണമെന്ന് അമൃത ഫഡ്നാവിസ്

അടുത്ത ലേഖനം
Show comments