വിധി കേട്ട പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഒറ്റയോട്ടം; നാണംകെട്ട് പൊലീസ്

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (18:41 IST)
ബർവാനി: പീഡന കേസിൽ വിധി കേട്ട പ്രതി കോടതിയിൽ നിന്നും ഇറങ്ങിയോടി. മധ്യപ്രദേശിലെ ബർവദി ജില്ലാ കോടതിയിലാണ് സംഭവം നടന്നത്. പ്രായ പൂർത്തിയാവത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് സോളങ്കിയാണ് വിധി കേട്ടതോടെ പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. 
 
കേസിൽ സോളങ്കി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് 10 വർഷം തടവും ഏഴായിരം രൂപ പിഴയും കോടതി ശിക്ഷ വിധിക്കുകയായിരുന്നു. വിധി കേട്ട് അസ്വസ്ഥനായ പ്രതി പൊലീസിനെ കബളിപ്പിച്ച് കോടതി മുറിയിൽ നിന്നും ഇറങ്ങിയോടി. പൊലീസ് പിന്നാലെ ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
 
സംഭവത്തെ തുടർന്ന് രൂക്ഷമായ വിമർശനമാണ് കോടതിയുടെ ഭാഗത്തു നിന്നും പൊലീസിന് ഏൽകേണ്ടിവന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നടപടികൾ പാലിച്ചില്ലെന്ന് കോടതി വിമർശിച്ചു. 2015ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

കുതിപ്പ് തുടർന്ന് സ്വർണവില, ഒറ്റയടിക്ക് വർധിച്ചത് 1680 രൂപ, വീണ്ടും 1,07,000ന് മുകളിൽ

ബിജെപി പ്രതിഷേധത്തിനിടെ പോലീസിൻ്റെ ക്രൂരമായ മർദ്ദനം, വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി

നമ്മളില്ലേ! ഇറാനെതിരായ യുഎസ് യുദ്ധത്തില്‍ പങ്കുചേരാന്‍ താല്‍പ്പര്യമില്ലെന്ന് ഇസ്രായേല്‍

ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്: ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

NEET Protests : ചർച്ച വേണമെന്നാണ് രാഹുൽ ആദ്യം ആവശ്യപ്പെട്ടത്, സമ്മതിച്ചപ്പോൾ നിലപാട് മാറ്റി രാജിയാക്കി : ജിതേന്ദ്ര സിംഗ്

അടുത്ത ലേഖനം
Show comments