ഒമിക്രോണിന്റെ ഉപ വകഭേദങ്ങള്‍ ചേര്‍ന്നുണ്ടായ ഹൈബ്രിഡ് പതിപ്പ്; ഇസ്രയേലില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് അറിയാം

Webdunia
വ്യാഴം, 17 മാര്‍ച്ച് 2022 (12:29 IST)
പുതിയ കോവിഡ് വകഭേദത്തിന്റെ രണ്ട് കേസുകളാണ് ഇസ്രയേലില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ വകഭേദം ലോകത്ത് മറ്റൊരിടത്തും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പുതിയ വകഭേദത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് ഇസ്രായേലിന്റെ പാന്‍ഡമിക് റെസ്പോണ്‍സ് ടീം അറിയിച്ചു. പിസിആര്‍ പരിശോധനയ്ക്കിടെ ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

Big Breaking:  ലോകം നാലാം തരംഗത്തിലേക്ക്? കോവിഡ് കേസുകള്‍ പെരുകുന്നു, ആഗോള തലത്തില്‍ എട്ട് ശതമാനം വര്‍ധനവ് !
 
ഒമിക്രോണ്‍ വകഭേദത്തിന്റെ രണ്ട് ഉപ വകഭേദങ്ങളായ ബിഎ 1, ബിഎ 2 എന്നിവ ചേര്‍ന്നുണ്ടായ ഹൈബ്രിഡ് പതിപ്പാണ് ഇപ്പോള്‍ കണ്ടെത്തിയ പുതിയ വകഭേദം. ഇതിനുമുന്‍പും ഇത്തരത്തില്‍ ഹൈബ്രിഡ് വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ഡെല്‍റ്റ വകഭേദവും ഒമിക്രോണ്‍ വകഭേദവും ചേര്‍ന്ന് രൂപപ്പെട്ട 'ഡെല്‍റ്റാക്രോണ്‍' വകഭേദം ഇതിന് ഉദാഹരണമാണ്. ഇപ്പോള്‍ കണ്ടെത്തിയ വകഭേദം ബാധിച്ച രണ്ട് പേര്‍ക്കും പ്രത്യേക ചികിത്സ ആവശ്യമായി വന്നിട്ടില്ല. നേരിയ പനി, തലവേദന എന്നിവയാണ് ഇതുവരെ നിരീക്ഷിച്ച ലക്ഷണങ്ങള്‍ എന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിക്കുന്ന എണ്ണ, ശരീരത്തിന് ദോഷകരം, കാരണമുണ്ട്

ചോറ് ഒഴിവാക്കണോ തടി കുറയ്ക്കാൻ?

കാര്‍ഡിയോവാസ്‌കുലാര്‍-കിഡ്‌നി-മെറ്റബോളിക് സിന്‍ഡ്രോം എന്താണ്? കാരണങ്ങള്‍ അറിയണം

മണിക്കൂറില്‍ മൂന്നോനാലോ ലിറ്റര്‍ വെള്ളം കുടിക്കുന്നത് അപകടകരമായ ഹൈപ്പോനാട്രീമിയക്ക് കാരണമാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

രോഗപ്രതിരോധശേഷിയും മെറ്റബോളിസവും വര്‍ദ്ധിപ്പിക്കും; തണുത്ത വെള്ളത്തിലെ കുളിക്ക് ഗുണങ്ങളേറെ

അടുത്ത ലേഖനം
Show comments