സംഭവിക്കാന്‍ പാടില്ലാത്തതാണ് പഞ്ചാബില്‍ സംഭവിച്ചത്, ഒരു നേതാവിനും ഇനിയും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കട്ടെ:കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്
വെള്ളി, 7 ജനുവരി 2022 (10:04 IST)
സംഭവിക്കാന്‍ പാടില്ലാത്തതാണ് പഞ്ചാബില്‍ സംഭവിച്ചതെന്ന് നടന്‍ കൃഷ്ണകുമാര്‍.ചരണ്‍ജിത് സിംഗ് ഛന്നി ഗുജറാത്തിലൂടെയെങ്ങാനും യാത്രചെയ്യുമ്പോഴാണ് ഇമ്മാതിരിയൊരു സംഭവം നടക്കുന്നതെങ്കില്‍ എന്താകുമായിരുന്നു പുകില്‍ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
 
കൃഷ്ണ കുമാറിന്റെ വാക്കുകള്‍ 
 
 സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇന്നലെ പഞ്ചാബില്‍ സംഭവിച്ചത്. 'സംഭവിപ്പിച്ചത്' എന്നുള്ളതാണ് വാസ്തവം. 
സുരക്ഷാവീഴ്ചയുടെ വിശദാംശങ്ങളിലേക്ക് വീണ്ടും കടക്കുന്നില്ല. പക്ഷെ ഒന്ന് രണ്ടു കാര്യങ്ങള്‍ പറയാതെപോകുന്നത് ശരിയാകുകയുമില്ല. 
 
എന്തോ മഹാകാര്യം നടത്തിയെന്ന മട്ടില്‍ രഹസ്യമായും, (ചില അവതാരങ്ങള്‍ -- അക്ഷരത്തെറ്റല്ല!) പരസ്യമായും ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസ്സ് നേതാക്കളോടൊന്നു ചോദിക്കട്ടെ? ഈപ്പറയുന്ന ചരണ്‍ജിത് സിംഗ് ഛന്നി ഗുജറാത്തിലൂടെയെങ്ങാനും യാത്രചെയ്യുമ്പോഴാണ് ഇമ്മാതിരിയൊരു സംഭവം നടക്കുന്നതെങ്കില്‍ എന്താകുമായിരുന്നു പുകില്‍? മോദിജിയുടെ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ലാത്തതുകൊണ്ടു അദ്ദേഹം തിരിച്ചുപോയതാണെന്നു പറയുന്ന ഈ പഞ്ചാബ് മുഖ്യമന്ത്രിയോട് തല്‍ക്കാലം സഹതാപം മാത്രം.
 
ഇന്ത്യാമഹാരാജ്യത്ത്, സ്വന്തം വ്യക്തിപ്രഭാവംകൊണ്ട് (വ്യക്തിപ്രഭാവംകൊണ്ടു മാത്രം) ഒരു ആയിരം പേരെയെങ്കിലും തന്റെയൊരു സമ്മേളനവേദിയിലേക്കു കൊണ്ടുവരാന്‍ കഴിവുള്ള ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ പേരുപറയാമോ സാക്ഷാല്‍ ഛന്നീ? ഷോ കാണിക്കാന്‍ മുക്കുവരെയും ബ്ലോഗര്‍മാരെയും ഏര്‍പ്പാടാക്കിനിര്‍ത്തിയിട്ടു കടലില്‍ ചാടി, ബാങ്കോക്ക് തീരത്തെത്തുമ്പോള്‍ പൊങ്ങുന്ന നിങ്ങളുടെ അഖിലേന്ത്യാ നേതാവിന്റെ പേരുമാത്രം പറയരുത്. സോണിയാ ഗണ്ടി പോലും ചിരിക്കും. 
 
കമ്യൂണിസ്‌ററ് സുഹൃത്തുക്കളോട്: ഓര്‍മ്മകളുടെ പങ്കായം ഒന്ന് പുറകോട്ടു തുഴഞ്ഞാല്‍ നിങ്ങള്‍ക്കും ഒരു മുഖ്യന്റെ കാര്യം ഓര്‍മ്മ വരും. വിഴിഞ്ഞത്ത് നിന്നും തടികേടാകാതെ അക്ഷരാര്‍ത്ഥത്തില്‍ ഓടിരക്ഷപ്പെട്ട ആ വീരപുരുഷന്‍ കുറച്ചുനാള്‍ മുന്‍പ് ഭോപ്പാലില്‍ ചെന്ന്, പരിപാടിയില്‍ തടസ്സം നേരിട്ട് തിരികെപ്പോരാന്‍ ബുദ്ധിമുട്ടായപ്പോള്‍ 'ഇരിക്കുന്ന സ്ഥാനത്തിന് കൊടുക്കേണ്ട മര്യാദ' എന്നൊക്കെ പ്രസംഗിച്ചും പുച്ചിച്ചും നടന്ന നിങ്ങള്‍, ഇന്നലെ പഞ്ചാബിലുണ്ടായ സുരക്ഷാവീഴ്ചയെ ആഘോഷിക്കുന്നതൊക്കെ സത്യത്തില്‍ നാണക്കേടല്ലേ? 
 
രാജ്യം നശിപ്പിക്കാനിറങ്ങിയിട്ടുള്ള ഛിദ്രശക്തികളും, തീവ്രവാദസംഘടനകളും, ഇന്നലത്തെ സംഭവത്തിനുപിന്നിലുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നു കഴിഞ്ഞു. സിഖ് ഫോര്‍ ജസ്റ്റിസ് മുതലായ തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്നലത്തെ മോദിജിയുടെ റാലി അലങ്കോലപ്പെടുത്താന്‍ പണം വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തകള്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എണ്‍പതുലക്ഷം രൂപയാണത്രെ അവര്‍ ഇതിനായി ഓഫര്‍ നല്‍കിയത്. പാകിസ്ഥാന്റെയും ചൈനയുടെയും നിരന്തരമായ നെറികേടുകള്‍ വേറെയും. ഇതിനൊക്കെ ഒത്താശ ചെയ്യുന്ന കുറെ 'ഇന്ത്യാക്കാരും'! 
 
ദീര്‍ഘിപ്പിക്കുന്നില്ല. ഒരു നേതാവിനും ഇനിയും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കട്ടെ. ഉണ്ടായാലത് ആര്‍ക്കും നന്നാവില്ല എന്നതുകൊണ്ട്-- അതുകൊണ്ട് മാത്രം. ജയ് ഹിന്ദ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ ഡാം അനുവദിക്കില്ലെന്ന് വിജയ്, മുല്ലപ്പെരിയാറിൽ കേരളത്തിനെതിരെ വിമർശനം

പ്രസംഗത്തിൽ പലതും പറയും പിഎം ശ്രീ കരാർ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ കഴിയുമോ? : കെ എം ഷാജി

തിരുവനന്തപുരം മെട്രോ, വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിലേക്ക്, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും

മുഖ്യമന്ത്രിയുടെ മറ്റൊരു നുണയും പൊളിഞ്ഞു; പിഎം ശ്രീയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയതായി കേന്ദ്രവും

നിപ പ്രതിരോധം: ഒരാൾ കൂടി ആശുപത്രി വിട്ടു: ആരോഗ്യപ്രവർത്തക ഉൾപ്പെടെ രണ്ടുപേരുടെ ഫലം നെഗറ്റീവ്; രോഗി വെന്റിലേറ്ററിൽ തുടരുന്നു

അടുത്ത ലേഖനം
Show comments