Webdunia - Bharat's app for daily news and videos

Install App

മനസിൽ ശുദ്ധിയുള്ളവർക്ക് കൊറോണ വരില്ലെന്ന് രജിത് കുമാർ; ഇയാളിത് എന്ത് ദുരന്തമാണെന്ന് സോഷ്യൽ മീഡിയ

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 16 മാര്‍ച്ച് 2020 (11:36 IST)
ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ച് കൂടിയവർക്കെതിരെ കേസ്. മനസ്സിൽ ശുദ്ധിയുള്ളവർക്ക് കോവിഡ് 19 വരില്ലെന്ന് രജിത് കുമാർ എയർപോർട്ടിൽ വെച്ച് പറഞ്ഞു. 
 
കൊറോണക്കാലത്ത് 'രജിത് വൈറസ്' വിളമ്പാൻ പോകുന്ന അശാസ്ത്രീയതയെയും വിവരക്കേടിനെയും കൂടി പ്രതിരോധിക്കേണ്ടതുണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നു. അയാളെ മണ്ടൻ എന്നൊന്നും വിളിച്ച് ചെറുതാക്കരുത്. വിദ്യാഭ്യാസമുള്ള ഡോക്റേറ്റ് ഉള്ള, കൂടിയ ഇനം സാമൂഹ്യ വിരുദ്ധനാണയാളെന്നാണ് ഫേസ്ബുക്ക് മുഴുവൻ നിറയുന്നത്.
 
നേരത്തെ കൊറോണ സ്ഥിരീകരിക്കപ്പെട്ട യു കെ വംശജൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ അണുനശീകരണം നടത്തിയ അതേ ഇടത്തിലാണ് രജിത് ആർമി എന്ന് വിളിക്കുന്ന ഒരു കൂട്ടം ആളുകൾ രജിത് കുമാറിനെ സ്വീകരിക്കാനായി എത്തിചേർന്നത്. കൊവിഡ് 19 പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
 
പേരറിയുന്ന നാല് പേർക്കെതിരെയും കണ്ടാലറിയുന്ന 75 പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments