‘ഇവള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്, നീയെടുത്ത എന്റെ കുഞ്ഞിന്റെ ജീവൻ തിരിച്ച് തന്നിട്ട് പോയാൽ മതി’- പൊന്നോമനയുടെ മരണത്തില്‍ നെഞ്ച് തകര്‍ന്ന് അമ്മ

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (17:51 IST)
കോട്ടയത്ത് വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ പെൺകുട്ടി മരിച്ചു. ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടൽ എ. വി ചാക്കോ -മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് (8) ആണ് മരിച്ചത്. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കുട്ടിയുടെ മാതാവ്. 
 
കുട്ടിയുടെ മരണത്തിന് പിന്നില്‍ ചികിത്സാ പിഴവെന്ന ആരോപണത്തിനിടെയാണ് അമ്മ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഏഴ് വര്‍ഷത്തോളം കാത്തിരുന്ന് ഉണ്ടായ കുട്ടിയാണെന്നും എട്ടുവര്‍ഷത്തോളം ഞാന്‍ പൊന്നു പോലെ നോക്കിയതാണെന്നും കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അമ്മ ആശുപത്രി അധികൃതരോട് പറയുന്നു. 
 
നീയെടുത്ത ജീവന്‍ തിരിച്ചു തരാന്‍ നിനക്കു പറ്റുമോ. അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാന്‍ വളര്‍ത്തിയത്. ഇവള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. മരണകാരണം പോലും കൃത്യമായി നിനക്കു പറയാന്‍ സാധിക്കുമോയെന്ന് അമ്മ ഡോക്ടറോട് ചോദിക്കുന്നത് കണ്ണ് നനഞ്ഞാണ് ആളുകള്‍ നോക്കിനിന്നത്.
 
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് കുടമാളൂര്‍ കിംസ് ആശുപത്രിയിലെത്തിച്ചത്. ആദ്യ പരിശോധനയില്‍ ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മടക്കി അയച്ചു. എന്നാല്‍, വയറുവേദന വീണ്ടും കടുത്തതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. അമിത അളവില്‍ മരുന്നു നല്‍കിയതാണ് കുഞ്ഞിന്റെ മരണത്തിലേക്കു നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സ്വമേധയാ ഉള്ള ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല, റെയ്ഡിൽ പിടിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുത് : സുപ്രീം കോടതി

ഇസ്രായേല്‍ ലെബനന്‍ ആക്രമണം: അമേരിക്കയുമായുള്ള ചര്‍ച്ച ഇറാന്‍ നിര്‍ത്തിവച്ചു

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തി; അകത്ത് രക്തക്കറ, സമീപത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ ഫോര്‍മാറ്റില്‍ നീറ്റ് പുനഃപരീക്ഷ നടത്തുന്നത് പ്രായോഗികമല്ല: സുപ്രീം കോടതി

കൊച്ചിയില്‍ ഈവ് ടീസിംഗ് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം

ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്ത സംഭവം; ബിജെപി എംഎല്‍എ വി മുരളീധരനെതിരെ വിമര്‍ശനം

അന്ന് പറഞ്ഞു, 'സംസ്ഥാനം കുറയ്ക്കണം', ഇന്ന് 'കുറയ്ക്കില്ല'; സതീശൻ പറ്റിച്ചോ?

അടുത്ത ലേഖനം
Show comments