'ലക്ഷ്‌മിക്ക് കൂട്ടായി ഇനി ബാലഭാസ്‌ക്കറിന്റേയും ജാനിയുടേയും ഓർമ്മകൾ'

'ലക്ഷ്‌മിക്ക് കൂട്ടായി ഇനി ബാലഭാസ്‌ക്കറിന്റേയും ജാനിയുടേയും ഓർമ്മകൾ'

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (11:16 IST)
ബാലഭാസ്‌ക്കറിന്റേയും മകളുടേയും വിയോഗം കേരളക്കരയെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയിരുന്നു. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെ കഴക്കൂട്ടം താമരക്കുളത്തുവച്ച്‌ കാര്‍ അപകടത്തിപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ബാലഭാസ്‌ക്കറിന്റെ മരണം. മകൾ സംഭവ സ്ഥലത്തുനിന്നുതന്നെ മരിച്ചിരുന്നു.
 
ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയായിരുന്നു. പരിക്കുകൾ ഭേദമായി ലക്ഷ്‌മിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭര്‍ത്താവിന്റേയും മകളുടേയും മരണമുള്‍ക്കൊണ്ട ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരികെ വരുന്നത് പ്രിയപ്പെട്ടവരുടെ കരങ്ങളിലേക്കാണ്. 
 
ബന്ധുക്കളേയും സുഹൃത്തുക്കളേയും കേരള ജനതയെ മൊത്തം കണ്ണീരിലാഴ്‌ത്തി ബാലഭാസ്‌ക്കർ വിടപറഞ്ഞിട്ട് ഒരു മാസം തികയുകയാണ്. 18 വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണിയും, എല്ലാമെല്ലാമായിരുന്ന ബാലുവും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്. ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് മോദിയോട് പറഞ്ഞു : സുരേഷ് ഗോപി

Kerala Rain Update: സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തിപ്പെടുന്നു, 4 ദിവസം കൂടി മഴ തുടർന്നേക്കും

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ യുവാവിനെ സീക്രട്ട് സർവീസ് വെടിവെച്ചുകൊന്നു

അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല : ഹൈക്കോടതി

അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം; ഏഴ് ഭീകര ക്യാമ്പുകൾ തകർത്തു — കുട്ടികൾ ഉൾപ്പെടെ നിരവധി മരിച്ചതായി കാബൂൾ

അടുത്ത ലേഖനം
Show comments