Webdunia - Bharat's app for daily news and videos

Install App

കമ്പകക്കാനം കൂട്ടക്കൊലപാതകം; ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റ്, കഥ ഇനിയും മാറും

ഒരാൾ 15000 രൂപ, വേണ്ടതെല്ലാം ചെയ്തു കൊടുത്തു...

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (14:09 IST)
തൊടുപുഴ കമ്പകക്കാനത്തെ ഒരു കുടുംബത്തെ മുഴുവന്‍ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സംഭവത്തിൽ പുതിയ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് കൊലചെയ്യപ്പെട്ട കൃഷ്‌ണന്റെ ശിഷ്യനായ അനീഷ്, ലിബീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 
എന്നാൽ, കൊലപാതകത്തിൽ ഇവർക്ക് മാത്രമല്ല പങ്കെന്നാണ് പൊലീസ് കരുതുന്നത്. ഈ സംശയത്തിനും അന്വേഷണത്തിനും ഒടുവിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പിടിയിലായ പ്രതികള്‍ ലിബീഷിന്റെ സുഹൃത്തുക്കളാണ്. കൊലപാതകത്തിന് ഇവരെ സഹായിച്ച സുഹൃത്തുക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
പ്രതികള്‍ക്ക് ഗ്ലൗസും മറ്റു സാധനങ്ങളും വാങ്ങി നല്‍കിയ തൊടുപുഴ ആനക്കൂട് ചാത്തന്‍മാല ഇലവുങ്കല്‍ ശ്യാം പ്രസാദ്, കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കുറച്ച് പണയം വയ്ക്കാന്‍ സഹായിച്ച മുവാറ്റുപഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് എന്നിവരേയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
 
കൊലപാതകം നടത്തുമെന്ന കാര്യം ഇരുവർക്കും അറിയാമായിരുന്നു. പ്രത്യക്ഷത്തിൽ കൊലയുമായി സഹകരിച്ചില്ലെങ്കിലും ആവശ്യമായ കാര്യങ്ങളെല്ലാം ഇവർ ചെയ്തു നൽകി. ഇതിന് പ്രത്യുപകാരമായി ഇരുവർക്കും ലിബീഷ് 15000 രൂപ നല്‍കി. പ്രതികളെ സഹായിക്കുന്നവരും ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്യുന്നവരും കേസില്‍ പ്രതികളാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ്-ഇറാന്‍ സമാധാന കരാര്‍: 60 ദിവസത്തെ സമയപരിധി അവസാനിക്കുന്നു, അടുത്തതായി എന്ത് സംഭവിക്കും?

ഐഎസ്‌ഐയുടെ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖല തകര്‍ത്തു; 14 സംസ്ഥാനങ്ങളിലായി 253 പേരെ കസ്റ്റഡിയിലെടുത്തു

'ബ്ലൂ ഹില്‍' സമരം! തണ്ണിത്തോട് മേഖലയില്‍ പ്രിയദര്‍ശിനി സര്‍വീസ് തടഞ്ഞു

അടുത്ത ലേഖനം
Show comments