‘ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഉള്ളിലൊരാന്തലാണ്, അവൾക്ക് കഴിക്കാൻ വല്ലതും കിട്ടുന്നുണ്ടാകുമോ?’- ജസ്‌നയുടെ ചേച്ചി പറയുന്നു

കാണാമറയത്ത് ജസ്‌ന?

Webdunia
ഞായര്‍, 15 ജൂലൈ 2018 (11:37 IST)
കോട്ടയത്ത് നിന്നും കാണാതായ ജസ്‌നയെ കുറിച്ച് ഇതുവരെ പൊലീ‍സിന് യാതോരു വിവരവും ലഭിച്ചിട്ടില്ല. ജസ്നയെ അവിടെ കണ്ടു, ഇവിടെ കണ്ടു എന്ന് പറഞ്ഞ് നിരവധി കോളുകൾ പൊലീസിനും അവരുടെ കുടുംബത്തിനും വരുന്നുണ്ട്. ഓരോ കോളും വളരെ പ്രതീക്ഷയോടെയാണ് ജസ്‌നയുടെ കുടുംബം നോക്കുന്നത്. പക്ഷേ, 100 ദിവസങ്ങൾ കഴിഞ്ഞിട്ടും ജസ്ന എത്തിയില്ല. 
 
അതിനിടയ്ക്ക് ജസ്നയെ ബംഗളൂരുവിൽ കണ്ടുവെന്ന് ഫോൺകോൾ വന്നു. അതിനുശേഷം ജസ്നയുമായി സാമ്യമുള്ള ഒരു പെൺകുട്ടിയുടെ മ്രതദേഹം പൊള്ളാച്ചിയിൽ ഉണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ജസ്നയുടെ സഹോദരൻ ജെയിസ് പൊള്ളാച്ചിയിലേക്ക് പോയി.
 
അന്നത്തെ ദിവസം തനിക്കുറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് ജസ്നയുടെ ചേച്ചി ജെഫി മനോരമ ഓൺലൈനോട് പറഞ്ഞു. 
പ്രാർത്ഥനകൾക്കൊടുവിൽ അത് അവളല്ലെന്ന് മനസ്സിലായി. ഇന്നല്ലെങ്കിൽ നാളെ അവൾ ഞങ്ങളുടെ കൺമുന്നിലെത്തുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും. ഊണു കഴിക്കാനിരിക്കുമ്പോൾ, ഉള്ളിലൊരാന്തൽ വരും. അവൾക്ക് ഭക്ഷണം കിട്ടുന്നുണ്ടാവുമോ, മാറിയുടുക്കാൻ ഡ്രസ് കിട്ടുന്നുണ്ടോ എന്നെല്ലാം’ - കണ്ണീരോടെ ജഫി പറയുന്നു.
 
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) മാർച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതായത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് ആരാധകർക്കു നിരാശ; പവർകട്ട് തുടരാൻ സർക്കാർ

സംസ്ഥാനത്ത് മദ്യപ്പുഴ ഒഴുക്കാൻ വി.ഡി.സതീശൻ സർക്കാർ

നഗ്ന വീഡിയോ പോസ്റ്റ് ചെയ്തു; യുട്യൂബർ തൊപ്പിക്കെതിരെ മൂന്ന് വർഷം തടവ് ലഭിക്കാവുന്ന കേസ്

ലോക വേദിയിലെ രണ്ട് മഹാന്മാരായ നേതാക്കള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തത് ഇവരെ

വാണിയപ്പാറ പള്ളിയില്‍ നിന്ന് കണ്ടെത്തിയ പായയില്‍ പൊതിഞ്ഞ മൃതദേഹത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

അടുത്ത ലേഖനം
Show comments