ഗവാസ്‌ക്കറെ മർദ്ദിച്ച കേസ്; സുധേഷ് കുമാറിന്റെ മകൾ പഞ്ചാബിൽ, മൊഴിയെടുപ്പ് മുടങ്ങി

ഗവാസ്‌ക്കറെ മർദ്ദിച്ച കേസ്; സുധേഷ് കുമാറിന്റെ മകൾ പഞ്ചാബിൽ, മൊഴിയെടുപ്പ് മുടങ്ങി

Webdunia
വ്യാഴം, 19 ജൂലൈ 2018 (10:07 IST)
പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസിലെ രഹസ്യ മൊഴിയെടുപ്പ് മുടങ്ങി. എഡിജിപി സുധേഷ് കുമാറിന്റെ മകൾ പഞ്ചാബിലേക്കു പോയതോടെയാണ് രഹസ്യ മൊഴിയെടുപ്പ് മുടങ്ങിയത്. മൊഴി രേഖപ്പെടുത്താൻ മറ്റൊരു തീയതി തേടി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി.
 
എഡിജിപിയുടെ മകൾ മർദിച്ചെന്ന പരാതിയിൽ ഗവാസ്കറും ഗവാസ്കർ മോശമായി പെരുമാറിയെന്ന പരാതിയിൽ എഡിജിപിയുടെ മകളും ഉറച്ചുനിൽക്കുന്നതോടെയാണു രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
 
ഗവാസ്കറുടെ രഹസ്യമൊഴി ഓഗസ്റ്റ് ഒന്നിനു രേഖപ്പെടുത്തും. സുധേഷിന്റെ മകളുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താനാണു കോടതി സമയം അനുവദിച്ചിരുന്നത്. വിദ്യാഭ്യാസ സംബന്ധമായി ഒഴിവാക്കാനാവാത്ത അത്യാവശ്യമുണ്ടെന്നും മറ്റൊരു ദിവസം മൊഴിയെടുക്കാൻ തയാറാണെന്നും സുധേഷ് കുമാർ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. 
 
ഗവാസ്കർക്കു പുറമെ എഡിജിപിയുടെ പഴ്സനൽ സെക്യൂരിറ്റി അംഗം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പൊലീസ് പരിശീലക എന്നിവരുടെ രഹസ്യമൊഴിയും ഓഗ്സ്റ്റ് ഒന്നിനു രേഖപ്പെടുത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസില്‍ സംഘര്‍ഷം ഉച്ചസ്ഥായിയില്‍: 170,000 ടണ്‍ എല്‍പിജിയുമായി പോയ അഞ്ച് ഇന്ത്യന്‍ കപ്പലുകളെ ഇറാന്‍ തടഞ്ഞു

ബംഗാളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാചക വാതക സിലിണ്ടറുകള്‍ രാജ്യത്ത് മറ്റൊരിടത്തേക്കും തിരിച്ചുവിടരുതെന്ന് മമത

ഇറാൻ യുദ്ധം: നാലാഴ്ചയ്ക്കിടെ 850 ടോമഹോക്ക് മിസൈലുകൾ പ്രയോഗിച്ച് അമേരിക്ക, ആയുധശേഖരം തീരുന്നതിൽ പെൻ്റഗണ് ആശങ്ക

പ്രതിപക്ഷ നേതാവിനെ പറവൂരിൽ 'തളച്ച' സർജിക്കൽ സ്‌ട്രൈക്ക്; അതിഥിയിൽ നിന്ന് വീട്ടുകാരനായി ടൈസൺ മാസ്റ്റർ

ആയത്തൊള്ള ഖമേനിയുടെ ഫത്‌വ തിരുത്താൻ സമയമായി, ഇറാൻ ആണവായുധം വികസിപ്പിക്കണമെന്ന ആവശ്യവുമായി തീവ്രനിലപാടുകാർ

അടുത്ത ലേഖനം
Show comments