ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം ജലന്ധറിലേക്ക്

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം ജലന്ധറിലേക്ക്

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (11:30 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം അടുത്തയാഴ്‌ച വീണ്ടും ജലന്ധറിലേക്ക്. ഇപ്പോൾ ലഭ്യമായിരിക്കുന്ന തെളിവുകളിൽ ഫ്രാങ്കോ മുളയ്‌ക്കലിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയില്ല എന്ന സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾക്കായി ജലന്ധറിലേക്ക് പോകാനൊരുങ്ങുന്നത്.
 
കേസിന് ആസ്‌പദമായ കൂടുതൽ വിവരങ്ങൾ ഫ്രാങ്കോയിൽ നിന്ന് ലഭ്യമാകുമെന്നും അന്വേഷണ സംഘം കരുതുന്നുണ്ട്. ഭീഷണി കാരണം പലരും സത്യങ്ങൾ പലതും മറച്ചുവച്ചിരുന്നെന്നും ഇനിയുള്ള ചോദ്യം ചെയ്യലിൽ സത്യങ്ങൾ തുറന്നുപറയുമെന്നും പൊലീസ് കരുതുന്നു.
 
ജലന്ധറിലേക്ക് അന്വേഷണം വ്യാപിപ്പിച്ചാൽ, പീഡനം നടന്ന കാലയളവില്‍ ഉപയോഗിച്ച വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അന്വേഷണ സംഘത്തിനുണ്ട്. അതേസമയം, കസ്റ്റഡിയില്‍ ബിഷപ്പിനെ രണ്ടു ദിവസം ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ഈ സാഹചര്യം കൂടി കണത്തിലെടുത്താണ് ബിഷപിന്റെ അസാന്നിധ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം ജലന്ധറിലേക്ക് പോകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിന് എന്നെ മാത്രം മാറ്റിനിർത്തുന്നു, സിപിഎം സെക്രട്ടറിയേറ്റിൽ വൈകാരികമായി പ്രതികരിച്ച് കെ കെ ശൈലജ

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

അടുത്ത ലേഖനം
Show comments