പിണറായി വിജയൻ മന്ത്രിസഭയിലെ ഇരുപതാം മന്ത്രിയായി ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്‌തു

പിണറായി വിജയൻ മന്ത്രിസഭയിലെ ഇരുപതാം മന്ത്രിയായി ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്‌തു

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (10:16 IST)
പിണറായി വിജയൻ മന്ത്രിസഭയിലെ ഇരുപതാമത്തെ മന്ത്രിയായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ പി സദാശിവം രാജ്ഭവനിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 
അടുത്ത ബന്ധുവിന് വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ ജോലി നൽകിയതിന്റെ പേരിലാണ് 2016 ഒക്ടോബർ 16ന് ജയരാജന് രാജിവയ്‌ക്കേണ്ടിവന്നത്. രാജിവയ്‌ക്കുമ്പോൾ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന അതേ വ്യവസായ– കായിക ക്ഷേമ വകുപ്പുകളോടെ തന്നെയാണ് മന്ത്രിസഭയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവും.
 
ജയരാജന്‍ വ്യവസായ മന്ത്രിയാകുന്നതോടെ, നിലവില്‍ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ സി മൊയ്തീന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാകും. തദ്ദേശ വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന കെ ടി ജലീല്‍ ഇനി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായും മാറും എന്നാണ് റിപ്പോർട്ടുകൾ. സത്യപ്രതിജ്ഞ പരിപാടി കഴിഞ്ഞതിന് ശേഷം ജയരാജന്‍കൂടി പങ്കെടുക്കുന്ന മന്ത്രിസഭായോഗമുണ്ട്. ഇതില്‍ വകുപ്പുകളുടെ പുനഃസംഘടന ഗവര്‍ണറെ അറിയിച്ച് വിജ്ഞാപനമാക്കും.
 
അതേസമയം, ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. തെറ്റുചെയ്‌തെന്ന് കണ്ടെത്തിയതിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ ഒരാളെ വീണ്ടും തിരിച്ചെടുക്കുന്നതു ധാർമിതകയ്ക്കു നിരക്കുന്നതല്ലെന്ന് യുഡിഎഫ് നേതൃയോഗത്തിനു ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

150-ലേറെ സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; 'നമ്മുടെ കേരളം' ആപ്പ് മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

റൂട്ട് മാറ്റി, ചെലവ് കുറച്ചു, പുതുക്കിയ കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ഇ ശ്രീധരൻ

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ന്യൂനമര്‍ദ്ദം; 28വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; ചോദ്യവുമായി സുപ്രീംകോടതി

നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ആറു മുതല്‍ എട്ട് സീറ്റ് വരെ ട്വന്റി-20ക്ക് വിട്ടുനല്‍കാന്‍ എന്‍ഡിഎ

അടുത്ത ലേഖനം
Show comments