ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്തത് കുടുംബത്തോടെ നാട്ടില്‍ നിന്നും ഓടിക്കാന്‍!

ആസിഫയുടെ മൃതദേഹം സ്വന്തം ഭൂമിയില്‍ അടക്കാന്‍ പോലും ഹിന്ദുക്കള്‍ അനുവദിച്ചില്ല!

Webdunia
വെള്ളി, 13 ഏപ്രില്‍ 2018 (14:37 IST)
കതുവയിലെ രസാന ഗ്രാമത്തിലേക്ക് രാജ്യത്തിന്റെ കണ്ണുകള്‍ പായുന്നത്. രാജ്യം മുഴുവന്‍ ആസിഫ ബാനുവെന്ന എട്ടുവയസ്സുകാരിയുടെ നീതിക്കായി അലമുറയിടുമ്പോള്‍ അവളുടെ മാതാപിതാക്കള്‍ സ്വന്തം വീട്ടില്‍ ഇല്ല. മകളുടെ മരണത്തിന് കാരണമായത് ഹിന്ദു - മുസ്ലിം വേര്‍തിരിവ്. 
 
ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉള്ള പ്രദേശത്ത് നാലു മുസ്ലിം കൂംടുംബമാണ് ഉള്ളത്. അതില്‍ ഒന്ന് ആസിഫയുടേതാണ്.  മുസ്‌ളീങ്ങള്‍ക്ക് വില്‍പ്പന നടത്തിയ ഈ ഭൂമി തിരിച്ചു കൊടുക്കണമെന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത് മുതലാണ് ഇവിടെ പ്രശ്‌നം രൂക്ഷ സ്ഥിതിയിലായത്. 
ഹിന്ദുക്കള്‍ക്ക് ഭൂമി ഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ല.

നാട്ടില്‍ നിന്നും മുസ്ലിം കുടുംബത്തെ മുഴുവന്‍ ഓടിക്കാന്‍ അവര്‍ ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു. ശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലും ഇവിടെ അടക്കാന്‍ ഹിന്ദുക്കള്‍ അനുവദിച്ചില്ല. മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഗ്രാമീണര്‍ കുടുംബാംഗങ്ങളെ ആക്രമിച്ചു. 
 
കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ജനങ്ങള്‍ ആക്രമിച്ചെന്നും ഭൂമി മടക്കിക്കൊടുത്തില്ലെങ്കില്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതായി കുട്ടിയുടെ അമ്മാവന്‍ മൊഹമ്മദ് ജാന്‍ പറഞ്ഞു.  
 
രസാനാ ഗ്രാമത്തിലെ ദേവസ്ഥാനത്ത് വെച്ചായിരുന്നു കുട്ടിയെ ബലാത്സംഗം ചെയ്തത്. ശേഷം വനപ്രദേശത്ത്  മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കേസിലെ പ്രധാനപ്രതിയും ആസൂത്രണം നടത്തിയതും സാഞ്ജിറാം എന്നയാളുടെ മകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാനലുകളിലെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെയും രാഷ്ട്രീയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇറാന്‍ വെടിനിര്‍ത്തല്‍ : ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം, നെതന്യാഹുവിനെതിരെ പ്രതിപക്ഷം

ബിജെപി വോട്ടിന് വേണ്ടി പണം നല്‍കിയെന്ന് ആരോപണം; കൈയിലുള്ള പണം പെന്‍ഷന്‍ പണമാണെന്ന് വൃദ്ധ, പരിശോധന നടത്തി ഫ്‌ലൈയിംഗ് സ്‌ക്വാഡ്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാകിസ്ഥാനെ തള്ളി ഇസ്രായേൽ, രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനനെ ഉൾപ്പെടുത്തില്ലെന്ന് നെതന്യാഹു

അടുത്ത ലേഖനം
Show comments