Webdunia - Bharat's app for daily news and videos

Install App

പിഎസ്‌ജിയിൽ തുടരാൻ താൽപര്യമില്ലെന്ന് കവാനി, ചെൽസിയിൽ ചേർന്നേക്കുമെന്ന് സൂചന

അഭിറാം മനോഹർ
ബുധന്‍, 22 ജനുവരി 2020 (14:12 IST)
ഫ്രഞ്ച് ഫുട്ബോൾ വമ്പന്മാരായ പിഎസ്‌ജിയിൽ താല്‍പര്യമില്ലെന്ന് സ്‌ട്രൈക്കര്‍ എഡിന്‍സൺ കവാനി വ്യക്തമാക്കിയതായി പിഎസ്‌ജി. ജനുവരിയിൽ നടക്കുന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ ക്ലബ് മാറ്റം ആവശ്യപ്പെട്ടാണ്  താരം പിഎസ്‌ജി അധികൃതരെ സമീപിച്ചത്. എന്നാൽ മുപ്പത്തിരണ്ടുകാരനായ താരത്തിന് അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നോട്ടുവച്ച ഓഫര്‍ നിരസിച്ചതായും പിഎസ്‌ജി വ്യക്തമാക്കി.
 
കവാനി പിഎസ്‌ജിയിൽ കളിക്കുന്ന ഏഴാം സീസണാണിത്. ഈ മാസം കഴിഞ്ഞാല്‍ കവാനി ക്ലബിനൊപ്പം ഉണ്ടാകുമോയെന്ന് ഉറപ്പില്ലെന്ന് പിഎസ്‌ജി കോച്ച് തോമസ് ടച്ചലും നേരത്തെ സൂചന നൽകിയിരുന്നു. നിലവിൽ പിഎസ്‌ജിയിൽ നിന്നും കവാനി ചെൽസിയിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ഇതുവരെയും 14 മത്സരങ്ങളിൽ മാത്രമാണ് കവാനിയെ പിഎസ്‌ജി കളിക്കാനിറക്കിയത്.
 
നാപ്പോളിയില്‍ നിന്ന് 2013ലാണ് കവാനി പാരിസ്‌ ക്ലബിലെത്തിയത്. പിഎസ്‌ജിക്കായി ഇതുവരെ 293 മത്സരങ്ങളിൽ നിന്നായി 198 ഗോളുകൾ ഉറുഗ്വേ താരം കണ്ടെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments