Webdunia - Bharat's app for daily news and videos

Install App

എന്താണ് പാസീവ് യൂത്തനേഷ്യ? 12 വര്‍ഷത്തോളമായി കോമയില്‍ കഴിയുന്നയാളിന് ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 മാര്‍ച്ച് 2026 (15:36 IST)
2013-ല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ഏകദേശം 12 വര്‍ഷമായി കോമയില്‍ തുടരുന്ന 31-കാരനായ ഹരീഷ് റാണയ്ക്ക് സുപ്രീം കോടതി നിഷ്‌ക്രിയ ദയാവധത്തിന് അനുമതി നല്‍കി. ഒരു പതിറ്റാണ്ടിലേറെയായി മകനെ ജീവനോടെ നിലനിര്‍ത്തുന്ന കൃത്രിമ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ അനുമതി തേടി റാണയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. 2013-ല്‍ ഒരു കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റു. അന്നുമുതല്‍ അദ്ദേഹം കോമയിലാണ്. അതിജീവനത്തിനായി കൃത്രിമ ജീവന്‍ രക്ഷാ സംവിധാനത്തെയാണ് അദ്ദേഹം ആശ്രയിക്കുന്നത്.
 
വര്‍ഷങ്ങളോളം നീണ്ടുനിന്ന വൈദ്യചികിത്സയ്ക്ക് ശേഷവും ആരോഗ്യം വീണ്ടെടുക്കല്‍ സാധിക്കാത്തതിനെത്തുടര്‍ന്ന്, റാണയുടെ പിതാവ് മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിഷ്‌ക്രിയ ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ഏകദേശം 12 വര്‍ഷമായി റാണയുടെ അവസ് മാറ്റമില്ലാതെ തുടരുകയാണെന്ന് വാദിച്ചുകൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന വൈദ്യസഹായം പിന്‍വലിക്കാന്‍ അനുമതി തേടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് കുടുംബത്തിന്റെ സമ്മതത്തോടെ സാഹചരങ്ങള്‍ പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്. 
 
മാരകമായ അസുഖമോ സ്ഥിരമായി അബോധാവസ്ഥയിലോ ആയ ഒരു രോഗിയെ ജീവന്‍ നിലനിര്‍ത്തുന്ന വൈദ്യചികിത്സ തടഞ്ഞുവയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്തുകൊണ്ട് സ്വാഭാവികമായി മരിക്കാന്‍ അനുവദിക്കുന്നതിനുള്ള മനഃപൂര്‍വമായ തീരുമാനത്തെയാണ് നിഷ്‌ക്രിയ ദയാവധം എന്ന് പറയുന്നത്. വെന്റിലേറ്റര്‍ പിന്തുണ നീക്കം ചെയ്യുക, ചില സാഹചര്യങ്ങളില്‍ കൃത്രിമ ഭക്ഷണം നിര്‍ത്തുക, അല്ലെങ്കില്‍ രോഗമുക്തി അസാധ്യമാണെന്ന് കരുതുമ്പോള്‍ മറ്റ് ജീവന്‍ നിലനിര്‍ത്തുന്ന ഇടപെടലുകള്‍ നിര്‍ത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയെ 'നുണയൻ', 'കോമാളി' എന്നുവിളിച്ചു; അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്

ഹോര്‍മുസ് പ്രതിസന്ധിക്കുശേഷം ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 67ശതമാനവും യുഎസില്‍ നിന്ന്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഓറഞ്ച്- യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകള്‍ക്കുള്ള വരുമാന പരിധി കേരളം ഒഴിവാക്കുന്നു

അടുത്ത ലേഖനം
Show comments