Publish Date: Sat, 26 Jan 2019 (11:24 IST)
Updated Date: Sat, 26 Jan 2019 (11:38 IST)
ഡൽഹി: കനത്ത സുരക്ഷയിൽ രാജ്യം എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാഷ്ട്രപാതി രാംനാഥ് കോവിന്ദ് പതാക ഉയർത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും ചേർന്ന് ആമർ ജാവാാൻ ജ്യോതിയിൽ ആദരം അർപ്പിക്കുന്നതോടെ റീപ്പബ്ലിക് ദിന പരേഡിന് തുടക്കമായി. രാഷ്ട്രപതി രാംനാാാഥ് കോവിന്ദ് വിവിധ സേനാാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദക്ഷിണാഫ്രിക്കാൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലെ മുഖ്യാധിതി
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മഹാജബീന്‍ മരണാനന്ത ബഹുമതിയായി അശോക് ചക്ര പുരസ്കാരം ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമാൻ, ഉപരാഷ്ട്രപതി വ്എങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ സൈനിക ശക്തിയും സംസ്കാരവും വിളിച്ചോതുന്നതായിരിന്നു പരേഡ്. വിവിധ സേനാാ വിഭാഗാങ്ങളുടേ ആഭ്യാസ പ്രകടങ്ങളും. യുദ്ധ വിമാനങ്ങളുടെയും ആയുധങ്ങളൂടെ പ്രദർശനവും പരേഡിന്റെ മാറ്റ് കൂട്ടി. മാഹാത്മാ ഗാാാന്ധിയുടെ 150ആം ജാന്മദിനഘോഷങ്ങളുടെ ഭാഗമായി ഗാന്ധിയുടെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പ്ലോട്ടുളാണ് ചടങ്ങിൽ അണിനിരന്നത്.
അതേസമയാം കേരളത്തിന്റെ പ്ലോട്ട് ഇത്തവണ പരേഡിൽ ഉണ്ടായിരുന്നില്ല. തീവ്രാവാദ സംഘടനകളുടെ ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയിലാണ് രാജ്യം ഇക്കുറി റിപ്പബ്ലിക്ക് ദിനം ഘോഷിക്കുന്നാത്. 25000 സൈനികരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.