റഫാൽ കേസിൽ പരാതിക്കാർ ഹാജരാക്കിയ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്നും മോഷ്ടിച്ചതെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

Webdunia
ബുധന്‍, 6 മാര്‍ച്ച് 2019 (15:22 IST)
ഡൽഹി: റഫേൽ വിമാന കേസിൽ പരാതിക്കാർ കോടതിയിൽ ഹാജരാക്കിയ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്നും മോഷ്ടിച്ചതാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഇതുവഴി ഔദ്യോഗിക രഹസ്യ നിയമം പരാതിക്കാർ ലംഘിച്ചു എന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി.
 
റഫേൽ ഇടപാടുമായി ബന്ധപ്പെട്ടവ അതീവ രഹസ്യ സ്വഭാവമുള്ള രേഖകളാണ്. പ്രതിരോധ മന്ത്രാലയത്തിൽ നേരത്തെ ഉണ്ടായിരുന്ന ജീവനക്കാരോ, നിലവിലെ ജീവനക്കാരോ ആവാം രേഖകൾ മോഷ്ടിച്ചിരിക്കുക. പ്രസിദ്ധപ്പെടുത്താനാവാത്ത രേഖകളാണിവ. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യങ്ങൾ രേഖയിൽ ഉണ്ടെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
 
പ്രതിരോധ മന്ത്രാലയത്തിൽനിന്നും രേഖകൾ മോഷ്ടിച്ചതിൽ കേന്ദ്ര സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആരാഞ്ഞു. സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തിവരികയാണെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സ്യത്തൊഴിലാളികളുടെ റേഷൻ മുടക്കി യുഡിഎഫ് സർക്കാർ

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു

'ഇന്ധന സെസ് കുറയ്ക്കാനൊന്നും പറ്റില്ല'; മലക്കംമറിഞ്ഞ് സതീശൻ

'അതൊന്നും വകുപ്പ് മന്ത്രി അറിയേണ്ട ആവശ്യമില്ല'; മദ്യനികുതിയിൽ വാശിയുമായി സതീശൻ, കോൺഗ്രസിൽ ഭിന്നത

കെഎസ്ആര്‍ടിസിക്ക് ഹൈഡ്രജന്‍ ബസുകള്‍ ഏര്‍പ്പെടുത്തും; മന്ത്രി സി പി ജോണ്‍ കേന്ദ്രമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

അടുത്ത ലേഖനം
Show comments