Webdunia - Bharat's app for daily news and videos

Install App

ഇളയരാജയ്ക്കും പി പരമേശ്വരനും പത്മവിഭൂഷന്‍, മാര്‍ ക്രിസോസ്റ്റത്തിനും എം‌എസ് ധോണിക്കും പത്മഭൂഷണ്‍

Webdunia
വ്യാഴം, 25 ജനുവരി 2018 (22:22 IST)
സംഗീതസംവിധായകന്‍ ഇളയരാജയ്ക്കും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷന്‍. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്കും പത്മഭൂഷന്‍. പാരമ്പര്യ വിഷ ചികിത്സാമേഖലയില്‍ പ്രശസ്തയായ വിതുര സ്വദേശി ലക്ഷ്മിക്കുട്ടി, ഡോ. എം ആര്‍ രാജഗോപാല്‍ എന്നീ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ പത്മശ്രീയ്ക്കും അര്‍ഹരായി. 
 
എയര്‍മാര്‍ഷല്‍ ചന്ദ്രശേഖര്‍ ഹരികുമാര്‍ പരമവിശിഷ്ട സേനാ മെഡലിന് അര്‍ഹനായി. ജെ പി നിരാലയ്ക്ക് മരണനന്തരബഹുമതിയായി അശോകചക്ര സമ്മാനിക്കും.
 
1926ല്‍ ജനിച്ച പി പരമേശ്വരന്‍ ആര്‍എസ്എസ് പ്രസ്ഥാനങ്ങളുടെയും ഭാരതീയ ജനസംഘത്തിന്‍റെയും താത്വികാചാര്യനായിരുന്നു. 1982ലാണ് തിരുവനന്തപുരം ആസ്ഥാനമായി ഭാരതീയ വിചാരകേന്ദ്രം ആരംഭിക്കുന്നത്. അന്നുമുതല്‍ കേന്ദ്രത്തിന്‍റെ ഡയറക്ടറാണ് പരമേശ്വര്‍ജി എന്ന് ഏവരും വിളിക്കുന്ന പി പരമേശ്വരന്‍.
 
ഈ വര്‍ഷം നൂറാം വയസിലേക്ക് പ്രവേശിക്കുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കൊല്ലം ഭദ്രാസനാധ്യക്ഷന്‍, തുമ്പമണ്‍ ഭദ്രാസനാധ്യക്ഷന്‍, ഇരുപതാം മാര്‍ത്തോമ്മാ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്. 
 
സുഭാഷിണി മിസ്ത്രി, വിജയലക്ഷ്മി നവനീതകൃഷ്ണന്‍, ലെന്‍റിന അവോ താക്കര്‍, മുരളീകാന്ത് പെട്കര്‍, ഭജ്ജു ശ്യാം, അരവിന്ദ് ഗുപ്ത, അന്‍‌വര്‍ ജലാല്‍‌പുര്‍, രാജഗോപാലന്‍ വാസുദേവന്‍, ഇബ്രാഹിം സത്താര്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീ ലഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments