Webdunia - Bharat's app for daily news and videos

Install App

തമിഴ്‌നാട് സ്വദേശിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊന്നു

എ കെ ജെ അയ്യര്‍
ശനി, 13 മെയ് 2023 (20:03 IST)
കൊല്ലം: ഉറങ്ങിക്കിടന്ന സഹപ്രവർത്തകനായ തമിഴ്‌നാട് സ്വദേശിയെ തലയ്ക്കടിച്ചു കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര ഇല്ലിയാസ് നഗറിൽ ബാലാജി അപ്പാർട്ട്മെന്റിന് എതിർവശം താമസം മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു കോട്ടയം കറുകച്ചാൽ സ്വദേശി കണ്ണന്റെ മകൻ ബിജുവിനെ (38) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്രാ ദേവീക്ഷേത്ര നിർമ്മാണത്തിന് എത്തിയതായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ഇതിനിടെ ഉണ്ടായ വാക്കേറ്റവും നടന്നു. ഉറങ്ങിക്കിടന്ന മഹാലിംഗത്തിന്റെ തലയിൽ ബിജു കമ്പിവടി കൊണ്ട് അടിച്ചു. തുടർന്ന് ബിജു തന്നെ ആംബുലൻസ് വിളിച്ചു വരുത്തി. ആംബുലൻസ് ജീവനക്കാർ എത്തിയപ്പോഴേക്കും മഹാലിംഗത്തിന്റെ മൃതദേഹമാണ് കണ്ടത്.

തുടർന്ന് ചവറ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. മഹാലിംഗത്തിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സ്വദേശമായ മധുരയിലേക്ക് കൊണ്ടുപോയി.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments