Webdunia - Bharat's app for daily news and videos

Install App

ജവാന്‍ വീര്യം കൂടുതല്‍; വില്‍പ്പന നിര്‍ത്തിവച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 18 നവം‌ബര്‍ 2020 (10:38 IST)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വക ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യുന്ന ജവാന്‍ മദ്യത്തിന് വീര്യം കൂടിപ്പോയി എന്നതിനാല്‍ വില്‍പ്പന നിര്‍ത്തിവച്ചു. ജവാന്‍ 'അടിച്ചതോടെ' കിക്ക് കൂടുതലാണെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണിത്.
 
എക്‌സൈസ് വകുപ്പിന്റെ രാസ പരിശോധനയിലും മദ്യത്തിന് വീര്യം കൂടിയതായി കണ്ടെത്തി. ജൂലൈ 20 ന് ഉത്പാദിപ്പിച്ച മൂന്നു ബാച്ച് മദ്യത്തിന്റെ വില്‍പ്പനയാണ് അടിയന്തിരമായി നീതിവയ്ക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിട്ടത്.
 
കേരള സര്‍ക്കാര്‍ വക ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ മദ്യ നിര്‍മ്മാതാക്കള്‍, ജവാന്റെ 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യ വില്‍പ്പനയാണ് ഇപ്പോള്‍ മരവിപ്പിച്ചത്. കോഴിക്കോട്ടെ 
 
മുക്കത്തെ ഒരു ബാറില്‍ നിന്ന് കഴിഞ്ഞ ആഴ്ച ലഭിച്ച മദ്യം ഉപയോഗിച്ചവര്‍ക്ക്  ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടര്‍ന്ന് മദ്യം വാങ്ങിയവരാണ് എക്‌സൈസ് വകുപ്പിന് പരാതി നല്‍കിയത്. ഇവിടുന്ന് എടുത്ത സാമ്പിള്‍ പരിശോധനയില്‍  മദ്യത്തില്‍ അളവില്‍ കൂടുതല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments