Webdunia - Bharat's app for daily news and videos

Install App

ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ സിസിടിവികള്‍ ഓഫ് ചെയ്‌തു; കാരണം വെളിപ്പെടുത്തി ചെയർമാൻ

ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ സിസിടിവികള്‍ ഓഫ് ചെയ്‌തു; കാരണം വെളിപ്പെടുത്തി ചെയർമാൻ

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (18:10 IST)
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയെന്ന് വെളിപ്പെടുത്തല്‍. ആശുപത്രിയുടെ ചെയർമാൻ ഡോ പ്രതാപ് സി റെഡ്ഡിയുടേതാണു നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ മരിക്കുന്നത് വരെ 24 മണിക്കൂറും 24 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ജയ. ഇവിടെയുണ്ടായിരുന്ന എല്ലാ രോഗികളെയും മറ്റൊരു ഐസിയുവിലേക്കു മാറ്റുകയായിരുന്നു. എല്ലാവരും തങ്ങളെ കാണേണ്ടതില്ലെന്ന തീരുമാനത്താല്‍ ആ സമയം മുതല്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കുകയായിരുന്നുവെന്നും പ്രതാപ് റെഡ്ഡി പറഞ്ഞു.

ജയയെ കാണാന്‍ ഐസിയുവിലേക്ക് സന്ദർശകരെ അനുവദിച്ചില്ല. ഡ്യൂട്ടി ഡോക്ടറുടെ നിർദേശം അനുസരിച്ച് അടുത്ത ബന്ധത്തിലുള്ളവര്‍ക്ക് മാത്രമാണ് കുറച്ചു സമയം സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ആശുപത്രി ചെയ്‌തുവെങ്കിലും നിർഭാഗ്യവശാൽ, ഹൃദയാഘാതത്തെ തുടർന്ന് ജയയെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും റെഡ്ഡി വിശദീകരിച്ചു.

ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളെല്ലാം അവരുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷന് കൈമാറിയിട്ടുണ്ടെന്ന് റെഡ്ഡി വ്യക്തമാക്കി. 75 ദിവസമാണ് അപ്പോളോയിൽ ജയ ചികിൽസയിലുണ്ടായിരുന്നത്. ഈ ദിവസങ്ങളിലെല്ലാം സിസിടിവി ഓഫ് ചെയ്‌തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments