Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന ചര്‍ച്ച; വ്യാപാരബന്ധം വിലയിരുത്തും

India China Talk, India, China, US, Modi
ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന ചര്‍ച്ച നടക്കുന്നു. അവശ്യ ധാതുക്കള്‍ക്ക് ഉള്‍പ്പെടെ ചൈന ഇന്ത്യക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ചര്‍ച്ചയാക്കും. വ്യാവസായിക ഉല്‍പ്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കൈമാറ്റത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഉച്ചകോടിയിലും ഈ വിഷയം ഉയര്‍ന്നു വരും. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വെള്ളിയാഴ്ച ദില്ലിയില്‍ എത്തും
 
അതേസമയം കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടന്നു. അതിര്‍ത്തി മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ചര്‍ച്ചകള്‍ തുടരാനുമാണ് ധാരണ. ഇതാദ്യമായാണ് അരുണാചല്‍ അതിര്‍ത്തിയില്‍ കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. നേരത്തെ സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് മേഖലയില്‍ ഇന്ത്യന്‍ സേന സാന്നിധ്യം കൂട്ടിയിരുന്നു.
 
അതേസമയം ഇറാനുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്ക വിജയം നേടിയാല്‍ എണ്ണവില കുത്തനെ കുറയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഗ്യാസ് വില ഗാലണിന് രണ്ട് ഡോളറില്‍ താഴെയാകുമെന്ന് പ്രവചിച്ചു. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍, ട്രംപ് ഉയര്‍ന്ന ഊര്‍ജ്ജ ചെലവുകളെ മിഡില്‍ ഈസ്റ്റിലെ നടന്നുകൊണ്ടിരിക്കുന്ന സൈനിക പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്തി. 
 
'ഇറാനുമായുള്ള യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുമ്പോള്‍, മറ്റെല്ലാം കുറയുന്നതുപോലെ എണ്ണവിലയും പെട്ടെന്ന് കുറയും. ഒരു ഗാലണിന് മൂന്ന് ഡോളര്‍. ഒടുവില്‍ ഒരു ഗാലണിന് രണ്ട് ഡോളറില്‍ താഴെ.' -ട്രംപ് എഴുതി. ഇറാന് ഒരു ആണവായുധം കൈവശം വയ്ക്കാന്‍ യുഎസ് അനുവദിക്കില്ലെന്ന തന്റെ ഭീഷണി ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രമ്യ പറ്റിച്ചു'; മുതിർന്ന നേതാക്കൾക്ക് അതൃപ്തി, പൊട്ടിത്തെറിച്ച് തിരുവഞ്ചൂർ