Webdunia - Bharat's app for daily news and videos

Install App

ഹൈദരാബാദിൽ പതിനേഴുകാരിയെ വിദ്യാർത്ഥികൾ കാറിൽ കൂട്ടബലാത്സംഗം ചെയ്തു, എംഎൽഎയുടെ മകനും പങ്ക് ?

Webdunia
വെള്ളി, 3 ജൂണ്‍ 2022 (16:20 IST)
നിശാ പാർട്ടി കഴിഞ്ഞു മടങ്ങവേ 17കാരിയെ സ്‌കൂൾ വിദ്യാർത്ഥികൾ കാറിൽ വെച്ച് ബലാത്സംഗം ചെയ്തു. ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ കാറിൽ കയറ്റുകയായിരുന്നു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കൊപ്പം ഒരു എംഎൽഎയുടെ മകനും ഉണ്ടായിരുന്നതായി സംശയിക്കുന്നു.
 
 
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഒരു സുഹൃത്തിനൊപ്പമാണ് പെൺകുട്ടി പബ്ബിലെത്തിയത്. എന്നാൽ ഇടയ്ക്ക് വെച്ച് സുഹൃത്തായ യുവാവ് മാറ്റ് സുഹൃത്തുക്കൾക്കൊപ്പം പോയപ്പോൾ തനിച്ചായ പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥികൾ കാറിൽ കയറ്റിയത്.ഹൈദരാബാദ് ജൂബിലി ഹിൽസ് പ്രദേശത്ത് കാർ നിർത്തിയിട്ട് പെൺകുട്ടിയെ ഇവർ ഊഴമനുസരിച്ച് പീഡിപ്പിക്കുകയായിരുന്നു.
 
വീട്ടിലെത്തിയ പെൺകുട്ടിയുടെ കഴുത്തിൽ മുറിവേറ്റത് പിതാവ് തിരക്കിയതോടെയാണ് സംഭവം പുറത്തുവന്നത്.പിതാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തു. ഇതോടെയാണ് പീഡനവിവരം പുറത്ത് വന്നത്. അക്രമിച്ചവരിൽ ഒരാളെ മാത്രമാണ് പെൺകുട്ടി തിരിച്ചറിഞ്ഞതെന്നും പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments