Webdunia - Bharat's app for daily news and videos

Install App

ബിഎസ്‌പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ തല്ലിക്കൊന്നു

Webdunia
ശനി, 16 മാര്‍ച്ച് 2019 (15:54 IST)
ബിഎസ്‌പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളെ തല്ലിക്കൊന്നു. ദേവേന്ദ്ര ചൗരസ്യ എന്നയാളാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ദമോയിലായിരുന്നു സംഭവം നടന്നത്.

വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ചൗരസ്യ കോണ്‍ഗ്രസില്‍ ചേര്‍ന്ന കാര്യം നാട്ടില്‍ പരസ്യമായതോടെ ഒരു സംഘം ആളുകള്‍ ഇയാളെ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് ദണ്ഡുകളുപയോഗിച്ചാണ് അക്രമികള്‍ ചൗരസ്യയെ ആക്രമിച്ചത്.

ചൗരസ്യയെ രക്ഷിക്കാന്‍ ശ്രമിച്ച മകനെയും സംഘം ആക്രമിച്ചു. ഗുരുതര പരുക്കുകളുമായി ഇയാള്‍ ആശുപത്രിയിലാണ്. പ്രദേശത്തെ ബിഎസ്‌പിയുടെ പ്രമുഖ നേതാവായിരുന്നു ചൗരസ്യ. ഇയാ‍ള്‍ കോണ്‍ഗ്രസില്‍ എത്തിയത് ബിഎസ്‌പിക്ക് കനത്ത തിരിച്ചടിയായി തീര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കൊല നടന്നതെന്നാണ് നിഗമനം.

കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ്  കൊലപാതകവുമായി ബന്ധപ്പെട്ട് ദമോ പത്താരിയ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ രാം ഭായിയുടെ ഭര്‍ത്താവ് ഗോവിന്ദ് സിംഗ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഒളിവിലാണ്‌. ഇവര്‍ക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments