Webdunia - Bharat's app for daily news and videos

Install App

നോട്ട് നിരോധനത്തിന് റിസർവ് ബാങ്ക് അംഗീകാരം ലഭിച്ചിരുന്നില്ല, കളളപ്പണം തടയാനാകില്ലെന്ന് ആർബിഐ അറിയിച്ചിരുന്നു; എല്ലാം മോദിയുടെ തീരുമാനങ്ങളായിരുന്നു? - വിവരാവകാശ രേഖ പുറത്ത്

ആർടിഐ ആക്ടിവിസറ്റായ വെങ്കിടേശ് നായകാണ് വിവരാവകാശ നിയമപ്രകാരം ഈ വിശദാംശങ്ങള്‍ തേടിയത്.

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2019 (16:16 IST)
500,1000 രൂപാ നോട്ടുകൾ നിരോധിക്കാനുളള തീരുമാനം റിസർവ് ബാങ്ക് അംഗീകരിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതെന്ന് വിവരാവകാശ രേഖ. നോട്ടുനിരോധനം പ്രഖ്യാപിച്ച് 38 ദിവസങ്ങൾക്കു ശേഷമാണ് ആർബിഐ കേന്ദ്ര നിർദേശം അംഗീകാരം നൽകിക്കൊണ്ട് ഫയൽ സർക്കാരിനു തിരിച്ചയക്കുന്നത്. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ആർടിഐ  ആക്ടിവിസറ്റായ വെങ്കിടേശ് നായകാണ് വിവരാവകാശ നിയമപ്രകാരം ഈ വിശദാംശങ്ങള്‍ തേടിയത്. ആദ്യം ആർബിഐ രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ചിരുന്നു.
 
നവംബർ എട്ടിനു നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനു 2 രണ്ടര മണിക്കൂർ മുൻപാണ് ഇതുസംബന്ധിച്ച സർക്കാർ നിർദേശം ഊർജിത് പട്ടേലിന്റെ നേതൃത്വത്തിലുളള ആർബിഐ സെൻട്രൽ ബോർഡിനു ലഭിക്കുന്നത്. 2016 നവംബർ എട്ടിനു വൈകുന്നേരം 5.30നു നടന്ന ആർബിഐ ബോർഡിന്റെ യോഗത്തിന്റെ മിനിട്സാണ് വിവരാവകാശ നിയമത്തിലൂടെ പുറത്തുവന്നത്. സമ്പദ് വ്യവസ്ഥയിൽ ഹൃസ്വകാലത്തേക്ക് നെഗറ്റീവ് ഇം പാക്റ്റാവും നോട്ടു നിരോധനം സൃഷ്ടിക്കുകയെന്ന് ആർബിഐ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 
 
കള്ളപ്പണത്തില്‍ ഭൂരിപക്ഷവും പണമായിട്ടല്ല, റിയല്‍ എസ്റ്റേറ്റ് മേഖലയിലും സ്വര്‍ണ്ണരൂപത്തിലുമൊക്കെയാണ്. നോട്ട്‌നിരോധനം കൊണ്ട് ഇത് തടയാന്‍ സാധിക്കില്ല. സാമ്പത്തിക വളര്‍ച്ചയേക്കാളും വേഗത്തിലാണ് ഉയര്‍ന്നമൂല്യമുള്ള നോട്ടുകളുടെ  വളര്‍ച്ചയെന്നതടക്കമുള്ള സര്‍ക്കാര്‍ വാദങ്ങളേയും ആര്‍ബിഐ ഡയറക്ടര്‍മാര്‍ തള്ളിയിരുന്നു. ജിഡിപിയെ പ്രതികൂലമായി ബാധിക്കുമെന്നും ചില ഡയറക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments